സപ്ലൈക്കോ റമദാന്‍, വിഷു, ഈസ്റ്റര്‍ ചന്ത ഇന്നു മുതല്‍ 13 വരെ
തിരുവനന്തപുരം: റമദാന്‍, വിഷു, ഈസ്റ്റര്‍ ചന്തകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ആഘോഷനാളുകളില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന ചന്തകളാണ് തുടങ്ങുന്നത്. സപ്ലൈക്കോ വഴിയാണ് പ്രത്യേക വില്‍പ്പന. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട് ലെറ്റില്‍ ഈസ്റ്റര്‍, റമദാന്‍, വിഷു ഫെയര്‍ വിപണി തുടങ്ങും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാവും.
ഏപ്രില്‍ 13 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ ചന്തകളില്‍ ലഭിക്കുമെന്നാണ് റിപോര്‍ട്ട്. വിവിധ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്ന ഗോള്‍ഡന്‍ ഓഫര്‍ പദ്ധതി സപ്ലൈക്കോ മാര്‍ച്ച് 12 മുതല്‍ നടപ്പാക്കി വരുന്നുണ്ട്. സപ്ലൈക്കോയിലൂടെ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും.
സംസ്ഥാന സര്‍ക്കാര്‍ വിപണി ഇടപെടലിനായി 200 കോടി രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നത്. ഈ തുകയും ഉപയോഗിച്ചാണ് ചന്തകള്‍ ഒരുങ്ങുന്നത്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ – റൈസ് വിതരണവും തുടരുകയാണ്. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപ നിരക്കിലുമാണ് കൈ റൈസിന്‍റെ വിൽപ്പന. അരി പുറത്തിറക്കിയതോടെ തന്നെ മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഒരു റേഷന്‍ കാര്‍ഡിന് അഞ്ച് കിലോഗ്രാം എന്ന കണക്കിലാണ് അരി നല്‍കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.