സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്ന് മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്ന് ഊർജ വകുപ്പ് മന്ത്രി കെ. ജെ. ജോർജ്. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വൈദ്യുതിയുടെ ആവശ്യം പ്രതിദിനം വർധിക്കുന്നുണ്ട്. ഇക്കാരണത്താൽ തന്നെ വൈദ്യുതി ഉത്പാദനത്തിൽ കൂടുതൽ ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ച് 12ന് 17,200 മെഗാവാട്ട് വൈദ്യുതിയാണ് ബെംഗളൂരു പരിധിയിൽ ആവശ്യമായി വന്നത്. ബെസ്കോമിന് അനുവദിച്ച പരിധി ഇതിന്റെ പകുതി മാത്രമാണ്.
പ്രതിദിന വൈദ്യുതി ഉപഭോഗം 329 ദശലക്ഷം യൂണിറ്റായി (എംയു) ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ ശരാശരി പ്രതിദിനം 300 മെഗാ യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ വർഷം വേനലിൽ 15,300 മെഗാവാട്ട് വൈദ്യുതി മാത്രമായിരുന്നു ബെംഗളൂരുവിലേക്ക് വേണ്ടി വന്നത്. ഇതാണ് 17,200 മെഗാവാട്ടായി ഉയർന്നത്.
നിലവിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിന് തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാനും കർഷകർക്ക് അവരുടെ പമ്പ് സെറ്റുകൾ പ്രവർത്തിപ്പിക്കാൻ ഏഴ് മണിക്കൂർ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ചെയ്യാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രത്തിൽ നിന്ന് 302 മെഗാവാട്ട് അധിക വൈദ്യുതി സർക്കാരിന് അനുവദിച്ചിട്ടുണ്ട്. സെൻട്രൽ ഗ്രിഡിൽ നിന്ന് നേരത്തെ റദ്ദാക്കിയ 150 മെഗാവാട്ട് വൈദ്യുതിയും ഡിസംബർ മുതൽ സംസ്ഥാനത്ത് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.