പ്രതിദിനം ഒരു കോടി ലിറ്റർ പാൽ സംഭരണം; റെക്കോർഡ് നേട്ടവുമായി കെഎംഎഫ്

ബെംഗളൂരു: കർഷകരിൽ നിന്ന് പ്രതിദിനം ഒരു കോടി ലിറ്റർ പാൽ സംഭരിച്ച് റെക്കോർഡ് നേട്ടവുമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). സംസ്ഥാനത്ത് പാല് ഉല്പാദനം 15 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിദിന ഉല്പാദനം ഒരു കോടി ലീറ്റർ എത്തിയതിൽ അഭിമാനമുള്ളതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കർണാടകയിൽ പ്രതിദിനം 90 ലക്ഷം ലിറ്ററായിരുന്നു പാൽ ഉൽപ്പാദനം. നിലവിൽ കെഎംഎഫിന് പ്രതിദിനം ഒരു കോടി ലിറ്റർ പാലാണ് ലഭിക്കുന്നത്. ഇത് കെഎംഎഫിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ക്ഷീരസംഘങ്ങളുടെ ഭരണം പാല് യൂണിയനുകളെ ഏൽപ്പിച്ചത് സിദ്ധരാമയ്യയായിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ 15 പാൽ യൂണിയനുകളും 15 മദർ ഡയറികളും 16,000 ക്ഷീരകർഷക സംഘങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാൽ സംഭരണം വർധിച്ചതിനാൽ നന്ദിനിയുടെ ഒരു ലിറ്റർ പാൽ പാക്കറ്റുകളിലെ പാലിൻ്റെ അളവ് 50 മില്ലി ലിറ്റർ വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പാൽ ഉൽപാദനം വർധിച്ചതിനാൽ പാക്കറ്റുകളിലെ പാലിൻ്റെ അളവ് വർദ്ധിപ്പിച്ചു. നിലവിൽ നന്ദിനി പാലിന് വില ലിറ്ററിന് 2 രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല് വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ പാലിനു കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്.
TAGS: BENGALURU UPDATES | MILK | KMF
SUMMARY: KMF achieves milestone of procurement of one crore litres of milk a day



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.