കെസിആർ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: 63 വർഷത്തെ ബെംഗളൂരുവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെസിആർ നമ്പ്യാർക്ക് കേരള സമാജം ദൂരവാണിനഗർ യാത്രയയപ്പ് നല്‍കി. 1967 മുതൽ കേരള സമാജം ദൂരവാണിനഗർ പ്രവർത്തക സമിതി അംഗമായും ട്രഷററായും സാഹിത്യ വിഭാഗ അംഗമായും സാഹിത്യ മത്സര വിധികർത്താവായും പ്രവർത്തിച്ചിരുന്ന കെസിആർ നമ്പ്യാർ ബെംഗളൂരുവിലെ അറിയപ്പെടുന്ന കവിയും അക്ഷര ശ്ലോക സദസ്സുകളിലെ ശ്രദ്ധേയ സാന്നിധ്യവുമാണ്. മറുനാട്ടിൽ മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ പ്രാധാന്യം മാതൃകപരമാണെന്നും സാമൂഹിക സാംസ്കാരിക രംഗത്തെ അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം പ്രശംസനീയമാണെന്നും കേരള സമാജം വിലയിരുത്തി.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ, മുൻ പ്രസിഡന്റുമാരായ എം എസ് ചന്ദ്രശേഖരൻ, പി.ദിവാകരൻ, പീറ്റർ ജോർജ്, എസ് കെ നായർ, വൈസ് പ്രസിഡന്റ് എം പി വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ യോഗത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകൾ വിലയിരുത്തുകയും ആശംസകൾ നേരുകയും ചെയ്തു.
ട്രഷറർ എം കെ ചന്ദ്രൻ, സമാജം എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, സോണൽ സെക്രട്ടറിമാരായ കെ കെ പവിത്രൻ, പുരുഷോത്തമൻ നായർ, പ്രവർത്തക സമിതി അംഗങ്ങളായ, ചന്ദ്രമോഹൻ, ശ്രീകുമാരൻ, സുനിൽ നമ്പ്യാർ, അനിൽ കുമാർ, വനിതാ വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, കൺവീനർ സരസമ്മ സദാനന്ദൻ, ശാന്തമ്മ വർഗ്ഗീസ്, സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, സാഹിത്യ വിഭാഗം അംഗങ്ങളായ വി കെ സുരേന്ദ്രൻ, സൗദ റഹ്‌മാൻ, മുൻ ഭാരവാഹികളും പ്രവർത്തകരുമായ വി വി രാഘവൻ, ടി ഇ വർഗ്ഗീസ്, സി കെ ജോസഫ്, കെ പി രാമചന്ദ്രൻ, ദിവാകരൻ, സമാജം ലൈബ്രെറിയൻ രാജൻ എന്നിവരും കെസിആർ നമ്പ്യാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.