മാലിന്യ സംസ്കരണം പഠിക്കാൻ കേരളത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പഠിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നഗരത്തിലെത്തി. ചേര്‍ത്തല നഗരസഭയുടെ 68 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 86 പേരാണ് ചെയര്‍പേഴ്‌സനും സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ആകാശ മാര്‍ഗം ബെംഗളൂരുവിലെത്തിയത്. ഇവരുടെ ആദ്യ ആകാശ യാത്ര കൂടിയായിരുന്നു ഇത്.
ദേവനഹള്ളിയിലെ ശുചിമുറി സംസ്‌കരണ പ്ലാന്റും കോറമംഗലയിലെ ബെംഗളൂരു ഖരമാലിന്യ പരിപാലന കോര്‍പ്പറേഷന്റെ-മാലിന്യ സംസ്‌കരണ പ്ലാന്റും സംഘം സന്ദര്‍ശിച്ചു. ബാംഗ്ലൂര്‍ കേരളസമാജം യാത്രയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളീധരന്‍, കെഎന്‍ഇ ട്രസ്റ്റ് ട്രഷറര്‍ ഹരികുമാര്‍ ജി, ബോര്‍ഡംഗം രാജഗോപാല്‍, മല്ലേശ്വരം സോണ്‍ വനിത വിഭാഗം ചെയര്‍പേഴ്‌സണ്‍ സുധ സുധീര്‍, ജോര്‍ജ് തോമസ് എന്നിവര്‍ ചേര്‍ന്ന് ചേര്‍ത്തല സംഘത്തെ സ്വീകരിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത് മുനിസിപ്പല്‍ എന്‍ജിനീയര്‍ പി.ആര്‍. മായാദേവി, ക്ലീന്‍സിറ്റി മാനേജര്‍ എസ്. സുദീപ്, ഹെല്‍ത്ത് ഇന്‍സെക്ടര്‍ മാരായ സ്റ്റാലിന്‍ ജോസ്, ബിസ്മിറാണി, മെമ്പര്‍ സെക്രട്ടറി നസിയ നിസാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. ജ്യോതിമോള്‍, ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം ഭാരവാഹികളായ പൈങ്കിളി കുഞ്ഞമ്മ, സീനാമോള്‍ എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കി.
TAGS : HARITHA KARMMA SENA | WASTE MANAGEMENT
SUMMARY : Harita Karma Senamen of Kerala in Bengaluru to study waste management



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.