സിഗ്നലിങ് പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: നാഗസാന്ദ്ര മുതൽ മാധവര വരെയുള്ള മെട്രോ റീച്ച്-3 എക്സ്റ്റൻഷൻ ലൈനിൽ സിഗ്നലിംഗ് പരിശോധന നടത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം വരുത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. പീനിയ ഇൻഡസ്ട്രി, നാഗസാന്ദ്ര സ്റ്റേഷനുകൾക്കിടയിലുള്ള സർവീസ് സമയത്തിലാണ് മാറ്റം.
ഓഗസ്റ്റ് 14ന് പീനിയ ഇൻഡസ്‌ട്രിയിൽ ഏരിയയിൽ നിന്നുള്ള ആദ്യ മെട്രോ ട്രെയിൻ രാവിലെ 6 മണിക്കാണ് (രാവിലെ 5 ന് പകരം) പുറപ്പെടുക. അവസാന ട്രെയിൻ രാത്രി 10 മണിക്കാണ് (രാത്രി 11 മണിക്ക് പകരം) സർവീസ് നടത്തുക. ഓഗസ്റ്റ് 15ന് പീനിയ ഇൻഡസ്‌ട്രിയിൽ ഏരിയയിൽ നിന്നുള്ള ആദ്യ ട്രെയിൻ 5 മണിക്ക് പകരം രാവിലെ 6 മണിക്ക് പുറപ്പെടും. ഇതേദിവസം നാഗസാന്ദ്രയിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 10 മണിക്കാണ് (11.05 ന് പകരം) പുറപ്പെടുക. ഓഗസ്റ്റ് 14, 15 തീയതികളിൽ നാഗസാന്ദ്രയിൽ നിന്നുള്ള ആദ്യ ട്രെയിൻ 6 മണിക്ക് പുറപ്പെടും.
14ന് പീനിയ ഇൻഡസ്ട്രിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള അവസാന ട്രെയിൻ രാത്രി 11.12 ന് സർവീസ് നടത്തും. ഓഗസ്റ്റ് 14, 15 തീയതികളിൽ പീനിയ ഇൻഡസ്ട്രിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 5 മണിക്കായിരിക്കും പുറപ്പെടുക. ഈ കാലയളവിൽ പർപ്പിൾ ലൈൻ സർവീസുകൾ പതിവുപോലെ നടക്കും.
Curtailment of Metro Trains Services between Peenya Industry & Nagasandra from 13th-15th Aug 2024. Metro Commuters & Public may kindly note the change in the timings during the above days and requested to plan your travel accordingly. pic.twitter.com/FzhcdJwsBh
— ನಮ್ಮ ಮೆಟ್ರೋ (@OfficialBMRCL) August 12, 2024
TAGS: BENGALURU | NAMMA METRO
SUMMARY: Green line service timing changed for two days



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.