രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം

ബെംഗളൂരു: സംസ്ഥാനത്ത് രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം. സെപ്റ്റംബർ രണ്ട് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. സംസ്ഥാനത്ത് എവിടെയും അവരവരുടെ ജില്ലയ്ക്കുള്ളിലെ രജിസ്ട്രേഷൻ ജോലികൾക്കായി ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. നിലവിൽ, ബെംഗളൂരുവിൽ ഒഴികെ, വസ്തുവകകൾ വിൽക്കുന്നവരും വാങ്ങുന്നവരും അധികാരപരിധിയിലുള്ള സബ് രജിസ്ട്രാർ ഓഫീസുകളിലാണ് രജിസ്ട്രേഷനുകൾ നടത്തേണ്ടത്. ഇത് പലപ്പോഴും കാലതാമസത്തിനും അഴിമതിക്കും കാരണമാകുന്നുണ്ട്.
സംസ്ഥാനത്തുള്ള 257 സബ് രജിസ്ട്രാർ ഓഫീസുകളിൽ 50 ഓളം ഓഫീസുകളിൽ അമിത തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ഓഫിസുകളിൽ ജോലിഭാരം കാരണം ജീവനക്കാർ സമ്മർദ്ദത്തിലാണ്. പലയിടത്തും ഇടനിലക്കാരുടെ പ്രശ്‌നങ്ങളുമുണ്ട്. എന്നാൽ ബാക്കിയുള്ള ഓഫീസുകളിൽ ഇത്തരത്തിൽ സമ്മർദം ഇല്ലെന്നും ഇടപാടുകൾ കുറവാണെന്നും റവന്യു വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തി. ചില ഓഫീസുകളിൽ പ്രതിദിനം 50 മുതൽ 100 വരെ രജിസ്ട്രേഷനുകൾ നടക്കുമ്പോൾ മറ്റുള്ളവയിൽ 15 മുതൽ 20 വരെ രജിസ്ട്രേഷനുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.
നിലവിൽ അഞ്ച് രജിസ്ട്രേഷൻ ഹെഡ് യുണിറ്റുകളുള്ള ബെംഗളൂരുവിനെ സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ സബ് രജിസ്ട്രാർ ഓഫീസുകൾ അഞ്ച് രജിസ്ട്രേഷൻ സോണുകളായി തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU | SUB REGISTRAR OFFICE
SUMMARY: ‘Anywhere registration' of property within district to begin from September 2



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.