മോമോസ് കഴിച്ച് യുവതി മരിച്ചു; 22 പേർ ആശുപത്രിയിൽ


ഹൈദരാബാദ്: മോമോസ് കഴിച്ച് യുവതി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. സിംഗാടികുണ്ട സ്വദേശിനിയായ രേഷ്‌മ ബീഗമാണ് മരിച്ചത്. നന്ദി നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്നാണ് യുവതി മോമോസ് കഴിച്ചത്. ഇതേതുടർന്ന് കടുത്ത വയറുവേദനയും, ഛർദിയും അനുഭവപ്പെട്ട യുവതി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു.

ഹോട്ടലിൽ നിന്ന് മോമോസ് കഴിച്ച 22 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്‌ചയാണ് രേഷ്‌മ ബീഗം മാര്‍ക്കറ്റില്‍ നിന്നും മോമോസ് വാങ്ങി കഴിച്ചത്. ഇവരുടെ കുട്ടികളും പ്രദേശത്തെ നിരവധിയാളുകളും മോമോസ് കഴിച്ചിരുന്നു. ശനിയാഴ്‌ചയോടെ മോമോസ് കഴിച്ച പലര്‍ക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

ഭക്ഷ്യ വിഷബാധയേറ്റവരില്‍ പത്തോളം പേര്‍ കുട്ടികളാണ്. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരില്‍ ചിലരുടെ നില ഗുരുതരമാണ്. മോമോസ് വിറ്റ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇരകളും അവരുടെ കുടുംബാംഗങ്ങളും ബഞ്ചാര ഹിൽസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

മോമോസ് തയ്യാറാക്കിയ സ്ഥലത്ത് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ (ജിഎച്ച്എംസി) ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തി. മോമോസ് നിര്‍മാണത്തിനും വിൽപ്പനയ്ക്കും ഇവര്‍ക്ക് ശരിയായ അനുമതിയില്ലെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. ഭക്ഷ്യവസ്‌തുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

TAGS: |
SUMMARY: One dead, 22 hospitalised after eating momos at roadside stall


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!