പാൽ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം കർണാടക; സിദ്ധരാമയ്യ

ബെംഗളൂരു: ഗുജറാത്തിന് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാൽ ഉത്പാദക സംസ്ഥാനം കർണാടകയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയില്‍ കർണാടകയുടെ നന്ദിനി ബ്രാൻഡ് പാലിന്റെയും പാലുത്പന്നങ്ങളുടെയും വിപണനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ക്ഷീര മേഖലയ്ക്ക് സര്‍ക്കാര്‍ നൽകിയ ശക്തമായ പിന്തുണയാണ് ഈ നേട്ടത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലുത്പന്നങ്ങൾക്ക് ശക്തമായ വിപണി സൃഷ്ടിക്കുന്നത് ക്ഷീര വ്യവസായത്തിന്റെ വളർച്ചയ്ക്ക് നിർണായകമാണെന്നും പറഞ്ഞു.
കർഷകർക്ക് ന്യായ വിലയും പാലുത്പന്നങ്ങൾക്ക് സ്ഥിരമായ വിപണിയും ഉറപ്പാക്കാൻ തങ്ങൾ പാൽ ഉത്പാദക യൂണിയനുകൾ രൂപവത്കരിച്ചു. സംസ്ഥാനത്ത് ആകെ 16 പാൽ ഉത്പാദക യൂണിയനുകളാണുള്ളത്. സംസ്ഥാനത്ത് നിലവിൽ ഏകദേശം 1 കോടി ലിറ്റർ പാൽ ഉത്പാദിപ്പിക്കപ്പെടുന്നു, ഇതിൽ രണ്ടര ലക്ഷം ലിറ്റർ പാൽ ആന്ധ്രാപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും അയക്കുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രണ്ടര ലക്ഷം ലിറ്റർ പാൽ ദിവസേന ഡൽഹിക്ക് അയക്കാൻ തുടങ്ങിയിട്ടുണ്ട്. ആറു മാസത്തിനകം അഞ്ചു ലക്ഷം ലിറ്റർ പാൽ അയക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കർണാടക മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനും (കെ.എം.എഫ്.) മാണ്ഡ്യ ജില്ലാ കോ-ഓപ്പറേറ്റീവ് മിൽക്ക് യൂണിയനുമാണ് പരിപാടി സംഘടിപ്പിച്ചത്.
TAGS : NANDINI | SIDDARAMIAH
SUMMARY: Karnataka is the second largest milk producing state in the country; Siddaramaiah



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.