പാർട്ടികളിൽ പങ്കാളികളെ കൈമാറുന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: പാർട്ടികളിൽ വെച്ച് പങ്കാളികളെ കൈമാറുന്ന (പാർട്ണർ സ്വാപ്പിംഗ്) സംഘം ബെംഗളൂരുവിൽ പിടിയിൽ. ഹരീഷ്, ഇയാളുടെ സുഹൃത്ത് ഹേമന്ത് എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. 32 കാരിയുടെ പരാതിയിലാണ് പങ്കാളികളെ കൈമാറുന്ന സംഘത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിച്ചത്. സുഹൃത്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതിയെ ഇവർ ഭീഷണിപ്പെടുത്തിയതായാണ് പരാതി.
സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ പ്രധാന അംഗങ്ങളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ സ്ത്രീകളെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നത്. യുവതി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. പ്രതികളുമായും ഇവരുടെ പരിചയക്കാരുമായും ശാരീക ബന്ധത്തിൽ ഏർപ്പെടാൻ താൻ നിര്‍ബന്ധിതയായെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.
മറ്റു സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഹരീഷ് തന്നെ നിർബന്ധിക്കുകയായിരുന്നു. ഇതിനെ എതിർത്തപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Partner swapping racket busted in Bangalore



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.