ബഹിരാകാശത്ത് പയർ മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ

ന്യൂഡൽഹി: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ. ഡിസംബർ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുങ്ങുന്നത്. പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുക. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ-4 ആണ് ദൗത്യം.
വിത്ത് മുളപ്പിക്കുന്നത് കൂടാതെ ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ 4-ൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനം പരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് ഉപഗ്രഹങ്ങളാണ് പിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിക്കുന്നത്. ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഓരോന്നിനും 220 കിലോഗ്രാം ഭാരമുണ്ടായിരിക്കും.
എട്ട് പയർ വിത്തുകൾ മുളപ്പിക്കാനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. രണ്ട് ഇലകൾ വരുന്നത് വരെ സസ്യത്തിന്റെ വിവിധ ഘട്ടങ്ങൾ പരിശോധിക്കും. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ-4 ദൗത്യത്തിൽ 24 പരീക്ഷണങ്ങളാണ് ഉൾപെടുത്തിയിട്ടുള്ളത്. ഇതിൽ 14 എണ്ണം ഐഎസ്ആർഒയുടെ വിവിധ ലാബുകളിലും പത്തെണ്ണം സ്വകാര്യ യൂണിവേഴ്സിറ്റികളിലുമാണ് നടക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വികസിപ്പിച്ച ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസർച്ച് മൊഡ്യൂളിന്റെ ഭാഗമായാണ് പരീക്ഷണം.
TAGS: BENGALURU | ISRO
SUMMARY: Seeds, satellites & space tech, POEM-4 to script new frontiers for ISRO



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.