അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആദ്യ സാമ്പിളില്‍ മൃതദേഹം തിരിച്ചറിയാത്തവരുടെ ബന്ധുക്കളോട് വീണ്ടും സാമ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രഞ്ജിതയുടെ മാതാവ് തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡി എന്‍ എ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. നേരത്തെ, രഞ്ജിതയുടെ ഇളയ സഹോദരന്‍ രതീഷിനെ അഹമ്മദാബാദിലെത്തിച്ച് ഡി എന്‍ എ പരിശോധന നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരണം നടത്താനായില്ല. മൃതദേഹം തിരിച്ചറിഞ്ഞ ശേഷം നാട്ടിലെത്തിക്കാന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദില്‍ തുടരുകയാണ്.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തുന്ന സുരക്ഷ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളില്‍ ആണ് വീഴ്ച കണ്ടെത്തിയത്. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറ്റാൻ നിർദേശം നല്‍കി.
അച്ചടക്ക നടപടിയുടെ വിവരം പത്തു ദിവസത്തിനകം അറിയിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.
തുടർന്നും വീഴ്ച വരുത്തിയാല്‍ ഓപ്പറേറ്റർ ലൈസൻസ് അടക്കം റദ് ചെയ്യുമെന്നും ഡി ജി സി എ മുന്നറിയിപ്പ് നല്‍കി. ബെംഗളൂരില്‍ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് സമയം നീണ്ടതിലാണ് ഡിജിസിഎ എയർ ഇന്ത്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മെയ് 16,17 തീയതികളില്‍ പറത്തിയ വിമാനങ്ങള്‍ക്ക് പത്തുമണിക്കൂർ പറക്കല്‍ സമയമാണ് നിശ്ചയിച്ചിരുന്നത്. ഇത് മറികടന്നു എന്നാണ് കണ്ടെത്തല്‍.
SUMMARY: Ahmedabad plane crash: 232 bodies released, Ranjitha’s remains unidentified
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. അസ്സിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറിനെ…
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക് പരുക്ക്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്‌നിലാണ് അപകടം.…
ഡല്‍ഹി: സുരേഷ് ഗോപി നായകനായെത്തുന്നചിത്രം ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്. 'ജാനകി'…
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍…
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…