ടി-20 ലോകകപ്പ് ഗ്രൂപ്പ് ബിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ തകർത്തതോടെ ജയം ഓസ്ട്രേലിയക്കൊപ്പം. 36 റൺസിനാണ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ ഓസീസ് മികച്ച സ്കോർ കണ്ടെത്തി. ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാർണറും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. കമിൻസ് പൂജ്യത്തിന് റണ്ണൗട്ടായി പുറത്തായതൊഴിച്ചാൽ ബാക്കിയെല്ലാവരും മികച്ച ബാറ്റിങ് നടത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ രണ്ട്, മോയീൻ അലി, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, ലാം ലിവിങ്സ്റ്റൺ എന്നിവർ ഓരോന്നും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയിൽത്തന്നെ തുടങ്ങിയെങ്കിലും ലക്ഷ്യത്തിലേക്കെത്താനായില്ല. ടീം സ്കോർ 73-ൽ നിൽക്കേ, ഫിൽ സാൾട്ട് ആദ്യം മടങ്ങി (23 പന്തിൽ 37). ക്യാപ്റ്റൻ ജോഷ് ബട്ലർ (28 പന്തിൽ 42), മോയീൻ അലി (15 പന്തിൽ 25), ഹാരി ബ്രൂക്ക് (16 പന്തിൽ 20), ലാം ലിവിങ്സ്റ്റൺ (12 പന്തിൽ 15), വിൽ ജാക്സ് (10) എന്നിവരും രണ്ടക്കം കടന്നു.
TAGS: SPORTS| WORLDCUP
SUMMARY: Australia beats england in twenty twenty world cup
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…