ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ഒരാഴ്ചത്തേക്ക് സന്ദർശനം മാറ്റിവയ്ക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് നിർദേശിച്ചു. ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്.
ഇക്കാരണത്താൽ വിനോദസഞ്ചാരികൾ തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഹോംസ്റ്റേകളും റിസോർട്ടുകളും അടച്ചിടണമെന്നും ട്രെക്കിംഗ് പ്രവർത്തനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാനും ഡിസി ആവശ്യപ്പെട്ടു. ചിക്കമഗളൂരുവിൻ്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഴയാണ് ലഭിച്ചത്. മുല്ലയാനഗിരി, ബാബാബുഡൻഗിരി എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. ഇതോടെ ഇവിടേക്കുള്ള മെയിൻ റോഡുകളിൽ വെള്ളം കയറി. ആൽദൂർ, കോപ്പ, എൻആർ പുര, പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ പെയ്തു.
അടുത്ത മൂന്ന് ദിവസത്തേക്ക് ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദികൾക്കും താഴ്ന്ന പ്രദേശങ്ങൾക്കും സമീപം ജനങ്ങൾ പോകരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
TAGS: KARNATAKA | TOURISM
SUMMARY: Chikkamagaluru DC urges tourists to postpone travel plans for a week
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍…
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…
തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍. പ്രസിഡന്റായി മോഹൻലാല്‍ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക്…
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…