ബെംഗളൂരു: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ (ബിഇഎൽ) സീനിയർ എഞ്ചിനീയർ കസ്റ്റഡിയിൽ. ബിഇഎല്ലിന്റെ ഗവേഷണ വികസന വിഭാഗത്തിലെ സീനിയർ എഞ്ചിനീയർ ദീപ്രാജ് ചന്ദ്രയെയാണ് (36) കസ്റ്റഡിയിലെടുത്തത്. ബിഇഎല്ലിനെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ബിറ്റ്‌കോയിനുകൾക്കായി പാക് ഏജന്റുമാർക്ക് ഇയാൾ കൈമാറിയതായാണ് വിവരം.
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് ചന്ദ്ര. ബെംഗളൂരുവിൽ മത്തിക്കെരെയിലാണ് താമസം. സൈനിക ഇന്റലിജൻസും കർണാടക ഇന്റലിജൻസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. റഡാർ സംവിധാനങ്ങൾ, ഓപ്പറേറ്റിംഗ് ഫ്രെയിംവർക്കുകൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ, ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങൾ, പ്രധാന ഇൻസ്റ്റാളേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രതി പങ്കിട്ടതായി അന്വേഷണ സംഘം പറഞ്ഞു.
ചന്ദ്ര തന്റെ ഇമെയിൽ, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ ഇത്തരം വിവരങ്ങൾ പങ്കുവെച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് വിവരം. ചന്ദ്രയെ സസ്‌പെൻഡ് ചെയ്തതായും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചതായും ബിഇഎൽ വക്താവ് പറഞ്ഞു.
TAGS: BENGALURU | SPY
SUMMARY: BEL engineer in Bengaluru detained for spying for Pakistan
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…
ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…