ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത് വന്നിതിനു പിന്നാലെ ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ പുനരാരംഭിച്ച് റാപ്പിഡോയും ഉബറും ഒലയും. ഇന്നലെ രാവിലെ മുതല്‍ കമ്പനികള്‍ സര്‍വീസ് ആരംഭിച്ചു.
രണ്ടുമാസം മുമ്പാണ് സര്‍ക്കാര്‍ ബൈക്ക് ടാക്സികൾ സേവനം നിരോധിച്ചത്. റാപ്പിഡോയും ഉബറും നൽകിയ ഹർജി പരിഗണിക്കുമ്പോള്‍ സർക്കാർനടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. ബൈക്ക് ടാക്സി സർവീസുകൾക്കുള്ള നിയമവ്യവസ്ഥയ്ക്ക് രൂപംനൽകാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ഒരുമാസത്തെ സമയവും അനുവദിച്ചു. ഇതിനുപിന്നാലെ വ്യാഴാഴ്ച രാവിലെ റാപ്പിഡോയും ഉബറും സർവീസ് പുനരാരംഭിക്കുകയായിരുന്നു. ഇവർക്കുപിന്നാലെ ഒലയും സർവീസ് പുനരാരംഭിച്ചു.
അതേസമയം വിഷയത്തില്‍ നയം രൂപീകരിക്കാന്‍ ഹൈക്കോടതി ഒരുമാസത്തെ സമയം നല്‍കിയിട്ടുണ്ടെങ്കിലും സര്‍വീസ് പുനരാരംഭിക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
SUMMARY: Companies restart bike taxi services in Bengaluru