ബെംഗളൂരു: മുഴുവൻ പൊരുത്തങ്ങളും ഒരുമിച്ചുള്ള വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി ബെംഗളൂരു ഉപഭോക്തൃ കോടതി. എംഎസ് നഗറിൽ താമസിക്കുന്ന കെ. എസ്.വിജയകുമാർ നൽകിയ പരാതിയിന്മേലാണ് കോടതി വിധി. ദിൽമിൽ മാട്രിമോണി പോർട്ടലിനാണു പിഴ വിധിച്ചിരിക്കുന്നത്. 60, 000 രൂപയുടെ പിഴയാണ് അടക്കേണ്ടത്.
ഇക്കഴിഞ്ഞ മാർച്ച് 17ന് വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദിൽമിൽ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്. ഇതിനായി മകന്‍റെ ഫോട്ടോകളും മറ്റ് രേഖകളും നൽകി. പോരാത്തതിന് വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായും കൊടുത്തു. ഇതേ തുടർന്ന് 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്നും പോർട്ടൽ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ബാലാജിക്ക് യോജിച്ച ഒരു വധുവിനെ കണ്ടെത്തുവാൻ ദിൽമിൽ മാട്രിമോണിക്ക് സാധിച്ചിരുന്നില്ല.
ഇതോടെ വിജയകുമാർ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഏപ്രിൽ 30 നാണ് പണം തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചത്. പക്ഷേ പണം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ വിജയകുമാറിനെ അസഭ്യം പറയുകയും ചെയ്തു. മെയ് 9ന് വിജയകുമാർ ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും പോർട്ടൽ പ്രതികരിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയെ വിജയകുമാർ സമീപിച്ചത്.
TAGS: BENGALURU | COURT
SUMMARY: Bengaluru man sues matrimony firm for failing to find match for son, gets Rs 60k relief
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…
ബെംഗളൂരു: കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക് യുഎസ് യാത്രയ്ക്ക് അനുമതി. ജൂൺ 14 മുതൽ 27 വരെയുള്ള യാത്രയ്ക്കായി…
പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ്…
ടെൽ അവീവ്: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ്…
ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുന്ന ദൗത്യമായഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. തിരിച്ചെത്തിയ സംഘത്തിലെ…