വിന്‍ഡ്‌ഹോക്ക്: ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നമീബിയയ്ക്ക് തകർപ്പൻ ജയം. മത്സരത്തിൽ നാല് വിക്കറ്റിനാണ് നമീബിയ ചരിത്ര വിജയം നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് നമീബിയ മറികടന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കക്കെതിരെ നമീബിയയുടെ ആദ്യ മത്സരമായിരുന്നിത്. ടെസ്റ്റ് കളിക്കുന്ന ടീമുകള്‍ക്കെതിരെ നമീബിയ സ്വന്തമാക്കുന്ന 11-ാം ജയമാണിത്.
പുറത്താകാതെ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീനാണ് നമീബിയയുടെ ടോപ്സ്കോറർ. നായകൻ ജെറാർഡ് ഇറാസ്മസ് 21 റൺസും മാലൻ ക്രൂഗർ 18 റൺസുമെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാൻ ബർഗറും ആൻഡൽ സിമെലെയ്നും രണ്ട് വിക്കറ്റ് വീതം എടുത്തു. ജെറാൾഡ് കോട്ട്സെയും ബിജോൺ ഫോർടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റ ൺസെടുത്തത്. 31 റൺസെടുത്ത ജേസൺ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. റുബിൻ ഹെർമാൻ 23 റൺസും ലുവാൻ ഡി പിറ്റോറിയസ് 22 റൺസുമെടുത്തു. നബീയയ്ക്ക് വേണ്ടി ട്രംപെൽമാൻ മൂന്ന് വിക്കറ്റെത്തു. മാക്സ് ഹെയ്ൻ ഗോ രണ്ട് വിക്കറ്റും ജെറാർഡ് ഇറാസ്മസും ബെൻ ഷിക്കോകോംഗോയും സ്മിത്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
SUMMARY: Historic win for namibia against south africa in t20 match