ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് വൻ സ്വീകരണം. ആറ് വർഷം ജയിലിൽ കഴിഞ്ഞ പരശുറാം വാഗ്‌മോറിനും മനോഹർ യാദവെയ്ക്കും ഒക്ടോബർ 9 ന് ബെംഗളൂരു സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയും ഒക്ടോബർ 11 ന് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഔദ്യോഗികമായി മോചിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. വിജയപുരയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയ അവരെ പ്രാദേശിക ഹിന്ദു സംഘടന അനുകൂലികൾ മാലകളും ഓറഞ്ച് ഷാളുകളും നൽകി സ്വീകരിക്കുകയായിരുന്നു.
വാഗ്‌മോറിനും യാദവെയ്ക്കും പുറമേ, അമോൽ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യവൻഷി, റുഷികേശ് ദേവദേക്കർ, ഗണേഷ് മിസ്കിൻ, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവർക്ക് ഒക്ടോബർ 9ന് ജാമ്യം ലഭിച്ചിരുന്നു. സംഭവത്തെ ഭരണപക്ഷമായ കോൺഗ്രസ് നേതാക്കൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കൊലക്കേസിൽ ഉൾപ്പെട്ട പ്രതികളെ ഇത്തരത്തിൽ സ്വീകരിക്കുന്നത് കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
2017 സെപ്റ്റംബർ അഞ്ചിന് രാത്രി ജോലി കഴിഞ്ഞ് ബെംഗളൂരു രാജരാജേശ്വരി നഗറിലുള്ള തന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗൗരി ലങ്കേഷിനെ വീടിനു മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ 2018 നവംബറിൽ 18 പേരെ പ്രതികളായി ചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. ഇവരെല്ലാവരും സനാതൻ സൻസ്ത, ശ്രീ റാം സേന എന്നീ സംഘടനകളുടെ പ്രവർത്തകരാണ്.
TAGS: KARNATAKA | GOWRI LANKESH
SUMMARY: Gauri Lankesh murder accused felicitated by pro-Hindu groups in Karnataka
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…