മലപ്പുറം: നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ചാലിയാറിലെ കനത്ത കുത്തൊഴുക്കാണ് ദൗത്യം ദുഷ്കരമാക്കുന്നത്. മൃതദേഹം മറുകരയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ ഫയർ ഫോഴ്സിന്റെ ഡിങ്കിബോട്ട് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടു. പുഴയിലേക്ക് തെറിച്ചുവീണ 2 അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി.
വാണിയമ്പുഴ ഊരിലെ ആദിവാസി വിഭാഗക്കാരനായ വില്ലി(55) ബുധനാഴ്ചയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂൺ ശേഖരിക്കാൻ കാട്ടിൽ പോയ വില്ലിയെ ആന അക്രമിക്കുകയായിരുന്നു. വീടിനു 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് വനപാലകരും ആദിവാസികളും ചേർന്ന് മൃതദേഹം വാണിയമ്പുഴ സ്റ്റേഷനിൽ എത്തിച്ചെങ്കിലും ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ആശുപത്രിയിലെത്തിക്കാൻ തടസ്സം നേരിട്ടു. ഇതോടെ അഗ്നിരക്ഷാസേന എത്തി. മൃതദേഹം മറുകരയെത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ബോട്ട് കുത്തൊഴുക്കിൽ പെടുകയായിരുന്നു. നിലവിൽ ഒഴുക്ക് കുറഞ്ഞ ഭാഗത്തിലൂടെ മൃതദേഹം മറുകരയിൽ എത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
SUMMARY: efforts to bring elephant attack victim Villys body across chaliyar.
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ പേരിൽ കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനങ്ങൾ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നടൻ ദുൽഖർ…
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബര്‍ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്…
തൃശൂർ: തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗവ്യാപനം…
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 30ന് പൊതു അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിലവില്‍ ഒക്ടോബർ ഒന്ന്,…
മംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ച് മംഗളൂരു- ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. മൊബൈല്‍ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. സഹായം തേടി പോലീസിനെ സമീപിച്ചപ്പോള്‍…