ബെംഗളൂരു: അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ഉൾപ്പെടെ നാല് പേർക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. തെലങ്കാന സിബിഐ കോടതിയുടേതാണ് വിധി. ജനാർദ്ദന റെഡ്ഡി, ഒഎംസി കമ്പനി എംഡി ശ്രീനിവാസ് റെഡ്ഡി, രാജഗോപാൽ റെഡ്ഡി, മഹ്ഫൂസ് അലി ഖാൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവും 10,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട കമ്പനിക്ക് ഒരു ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്.
റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒബുലാപുരം മൈനിംഗ് കമ്പനി (ഒഎംസി) ഉൾപ്പെട്ട ഖനന അഴിമതിയിൽ അന്വേഷണം ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് വിധി. കേസിൽ അഞ്ച് പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസിൽ മറ്റ് രണ്ട് പേരെ കുറ്റവിമുക്തരാക്കി. കേസിലെ പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. കേസിൽ പ്രതിചേർത്തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ വൈ. ശ്രീലക്ഷ്മിക്കെതിരായ കേസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കോടതി വിധിക്കെതിരെ മന്ത്രിയുൾപ്പടെ ബുധനാഴ്ച്ച ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.
TAGS: KARNATAKA | CBI COURT
SUMMARY: Ex-Karnataka minister Gali Janardhan Reddy sentenced to 7 years’ imprisonment in Obulapuram mining case
ഡല്‍ഹി: ആന്ധ്രാപ്രദേശ് കുര്‍നൂല്‍ ജില്ലയില്‍ ബസ് തീപിടുത്തത്തില്‍ രണ്ട് 12 കെവി ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് പോലീസ്. വാഹനത്തിന്റെ ബാറ്ററികള്‍ക്കൊപ്പം…
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…
തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…
റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…
കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശേരി…
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…