മുംബൈ: ബലാത്സംഗത്തെ അതിജീവിച്ച പതിനൊന്നുകാരിക്ക് 30 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പെൺകുട്ടിക്ക് ശാരീരികമായും മാനസികമായും യോഗ്യതയുണ്ടെന്ന മെഡിക്കൽ ബോർഡിൻ്റെ വിലയിരുത്തലിന് ശേഷമാണ് കോടതിയുടെ അനുമതി.
പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ഷർമിള ദേശ്മുഖും ജിതേന്ദ്ര ജെയിനും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഒക്ടോബർ 24നാണ് ഡോക്ടർമാർ പെൺകുട്ടിയുടെ ഗർഭം സ്ഥിരീകരിക്കുന്നത്. തുടർന്ന് പിതാവ് അജ്ഞാതനായ അക്രമിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു.
ഭ്രൂണത്തിൽ നിന്നുള്ള രക്തവും ടിഷ്യു സാമ്പിളുകളും ഡിഎൻഎ വിശകലനത്തിനായി സൂക്ഷിക്കണമെന്നും ഇത് ഭാവിയിലെ ക്രിമിനൽ അന്വേഷണങ്ങൾക്ക് സഹായകമാകുമെന്നും ബെഞ്ച് നിർദേശിച്ചു. കുട്ടി ജീവനോടെ ജനിക്കുകയും കുടുംബത്തിന് കുട്ടിയെ പരിപാലിക്കാൻ കഴിയാതിരിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്താൽ, ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കിക്കൊണ്ട് പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.
TAGS: NATIONAL | HIGH COURT
SUMMARY: High court gives nod for abortion for 11 year old
കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…
ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…
തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…
വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…