ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന് പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിൽ കാലവർഷം തുടങ്ങിയിട്ടില്ല. വേനൽമഴയ്ക്ക് തന്നെ നഗരത്തിലെ മഴവെള്ളപ്രശ്നം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ എങ്ങനെ മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പദ്ധതികൾ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവിൽ തിങ്കളാഴ്ച പുലർച്ചെ പെയ്ത കനത്ത മഴ നഗരത്തിന്റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. നഗരത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. പല സ്ഥലങ്ങളിലും അണ്ടർപാസുകൾ വെള്ളത്തിനടിയിലായതിനാൽ, മിക്ക ഐടി ജീവനക്കാരും വർക്ക് ഫ്രം ഹോം ആവശ്യപ്പെട്ടിട്ടുണ്ട്. മഹാദേവപുര സോണിലാണ് ഏറ്റവും കൂടുതൽ മഴ സാധിച്ചത്. ടാനറി റോഡിലെ എൻസി കോളനിയിലും വീടുകളിലേക്ക് വെള്ളം കയറി.
ജയനഗറിൽ കനത്ത റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. മൗണ്ട് കാർമൽ സ്കൂൾ റോഡിലേക്കുള്ള ഈസ്റ്റ് എൻഡ് റോഡിൽ മരം വീണതിനാൽ ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു.
TAGS: BENGALURU | RAIN
SUMMARY: Home Minister assures authorities on the job as waterlogging stalls Bengaluru traffic
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…