ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്സ് ഭാരത് ലിമിറ്റഡിന്റെയും എണ്ണൂറ് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എൻഫോഴേസ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് നടപടി. 27.5 കോടി രൂപയുടെ ഷെയറുകളും 377 കോടി രൂപ മൂല്യം വരുന്ന ഭൂമിയുമാണ് കണ്ടു കെട്ടിയത്.
2011-ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി. ഡാല്‍മിയ സിമന്റ്സില്‍ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളാണ് ഇഡി പിടിച്ചെടുത്തത്. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജഗൻ്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമൻറ്സ്, രഘുറാം സിമൻറ്സ് എന്നീ കമ്പനികളില്‍ ഡാല്‍മിയ സിമന്റ്സ് നിക്ഷേപം നടത്തിയിരുന്നു.
ഇതിനു പകരമായി ജഗൻ വഴി കഡപ്പയില്‍ 407 ഹെക്ടർ ഭൂമിയില്‍ ഖനനാനുമതി ഡാല്‍മിയ സിമൻറ്സിന് കിട്ടിയെന്നായിരുന്നു സിബിഐയും ഇഡിയും കണ്ടെത്തിയത്. വിഷയത്തില്‍ ജഗൻ മോഹൻ റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.
TAGS : JAGAN MOHAN REDDY
SUMMARY : A major setback for Jagan Mohan Reddy and Dalmia Cements; ED seizes assets worth around Rs 800 crore