ദിവസങ്ങള്‍ക്ക് മുമ്പാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന പ്രഖ്യാപന വേളയില്‍ ജയം രവി ഇത് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്നാണ് പറഞ്ഞത്. എന്നാല്‍, തൻ്റെ സമ്മതമില്ലാതെയാണ് വിവാഹമോചന പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ഭാര്യ ആർതിയുടെ പ്രതിരകരണം.
ഇപ്പോഴിതാ തൻ്റെ കാറും മറ്റ് സ്വത്തുക്കളും ആർതിയില്‍ നിന്ന് തിരിച്ചുപിടിക്കാൻ ജയം രവി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കാറും സ്വകാര്യ വ്സതുക്കളുമടക്കമുളള തന്റെ സ്വത്തുവകകള്‍ ആർതിയുടെ കൈവശമാണെന്നും അവയെല്ലാം തനിക്ക് കൈമാറണമെന്നുമുളള ആവശ്യവുമായാണ് ജയം രവി ചെന്നൈയിലെ അഡയാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരിക്കുന്നത്.
ആർതി തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ജയം രവിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോള്‍ ജയം രവി വീട്ടില്‍ വരുന്നില്ലെന്നായിരുന്നു ആരതിയുടെ പ്രതികരണം. തുടർന്ന് ജയം രവിയോടും ആർതിയോടും തർക്കം തമ്മില്‍ പറഞ്ഞു പരിഹരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്.
എന്നാല്‍ ജയം രവിയുടെ പരാതിയിലെ ആരോപണം ആർതി നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോട് ജയം രവി വീട്ടില്‍ വന്നിട്ടില്ലെന്നാണ് ആർതി പറഞ്ഞത്. തുടർന്ന് ജയം രവിയോടും ആരതിയോടും സംഘർഷം പരിഹരിക്കാനായി പരസ്പരം ആലോചിച്ച് തീരുമാനത്തിലെത്താനായി പോലീസ് നിർദ്ദേശിച്ചു.
ജയം രവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ആർതിയായിരുന്നു. മെറ്റയെ സമീപിച്ച് തന്റെ അക്കൗണ്ട് വീണ്ടെടുത്ത ശേഷം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും നടൻ ഇൻസ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു.
TAGS : JAYAM RAVI | CASE
SUMMARY : Jayamravi filed a police complaint
നിലമ്പൂര്‍: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം…
ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച…
പാലക്കാട്: കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തു മർദിച്ചസംഭവത്തില്‍ രണ്ടു പേർ…
ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതലത്തിലേക്ക് മാറുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന…
കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍…
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന്…