ബെംഗളൂരു: തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക വിലക്ക് നേടി കെ.എസ്. ഈശ്വരപ്പയുടെ മകൻ കെ.ഇ.കാന്തേഷ്. ബെംഗളൂരു കോടതിയിൽ നിന്നാണ് താത്കാലികമായ ഇൻജക്‌ഷൻ ഉത്തരവ് സമ്പാദിച്ചത്. 50 വാർത്തകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെയാണ് നടപടി.
ഏപ്രിൽ 27ന് ആറാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ഡിപി കുമാരസ്വാമിയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ വിലക്ക് പ്രാബല്യത്തിൽ ഉണ്ടാകും. മാധ്യമങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ടിവി ചാനലുകളിലും പത്രങ്ങളിലും അപകീർത്തികരമായ നിരവധി കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് കാന്തേഷിന് വേണ്ടി അഭിഭാഷകൻ എം. വിനോദ് കുമാർ കോടതിയിൽ വാദിച്ചു. കാന്തേഷിൻ്റെ പ്രതിച്ഛായ തകർക്കാനാണ് മാധ്യമ സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നിർണായക സമയത്താണ് ഈ ശ്രമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതേതുടർന്ന് അശ്ലീലമായ വീഡിയോകളോ ചിത്രങ്ങളോ ഓഡിയോകളോ സ്‌ക്രീൻ ഷോട്ടുകളോ പ്രക്ഷേപണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് കോടതി താൽക്കാലികമായി വിലക്കിയിട്ടുണ്ട്. ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കാന്തേഷ് കോടതിയെ സമീപിച്ചത്. മെയ് 7ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ശിവമോഗ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഈശ്വരപ്പ മത്സരിക്കുന്നത്.
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന്…
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…
ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…