ബെംഗളൂരു: ബന്ദിപ്പുർ വനമേഖലയിലെ റോഡിൽ കാട്ടാനയ്ക്കുമുൻപിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിച്ചിട്ട് ചവിട്ടി പരുക്കേറ്റ ആള്‍ക്കെതിരെ പിഴചുമത്തി കർണാടക വനംവകുപ്പ്. നഞ്ചൻകോട് സ്വദേശി ബസവരാജി(50)നാണ് 25,000 രൂപ പിഴചുമത്തിയത്. നിരോധിതമേഖലയിലിറങ്ങിയതിന് ഇയാളുടെപേരിൽ ബന്ദിപ്പുർ വനംവകുപ്പും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഗൂഡല്ലൂർ-മൈസൂരു ദേശീയപാതയിൽ ബന്ദിപ്പുർ കടുവസങ്കേതത്തിലെ മേൽകമ്മനഹള്ളി ചെക്പോസ്റ്റിനു സമീപം കാട്ടാനയെക്കണ്ടപ്പോള്‍ അതിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു ബസവരാജ്. എന്നാല്‍ കാട്ടാന ഇയാളെ ഓടിക്കുകയും, ഓടുന്നതിനിടെ കാൽവഴുതിവീണ ഇയാളെ ചവിട്ടുകയും തുടർന്ന് തുടയെല്ലിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.
SUMMARY: Man fined Rs 25,000 for trying to take selfie in front of wild elephant
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ…
തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു.…
ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ…
ന്യൂഡൽഹി: ദേശീയ മെഡിക്കൽ സയൻസ് പരീക്ഷ ബോർഡ് (എൻ.ബി.ഇ.എം.എസ്) നീറ്റ് പി.ജി ഫലം സെപ്തംബർ മൂന്നിന് പ്രസിദ്ധീകരിക്കും. ആഗസ്‌റ്റ് മൂന്നിന്…
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…