ബെംഗളൂരു: ബന്ദിപ്പുർ വനമേഖലയിലെ റോഡിൽ കാട്ടാനയ്ക്കുമുൻപിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിച്ചിട്ട് ചവിട്ടി പരുക്കേറ്റ ആള്‍ക്കെതിരെ പിഴചുമത്തി കർണാടക വനംവകുപ്പ്. നഞ്ചൻകോട് സ്വദേശി ബസവരാജി(50)നാണ് 25,000 രൂപ പിഴചുമത്തിയത്. നിരോധിതമേഖലയിലിറങ്ങിയതിന് ഇയാളുടെപേരിൽ ബന്ദിപ്പുർ വനംവകുപ്പും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഗൂഡല്ലൂർ-മൈസൂരു ദേശീയപാതയിൽ ബന്ദിപ്പുർ കടുവസങ്കേതത്തിലെ മേൽകമ്മനഹള്ളി ചെക്പോസ്റ്റിനു സമീപം കാട്ടാനയെക്കണ്ടപ്പോള്‍ അതിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു ബസവരാജ്. എന്നാല്‍ കാട്ടാന ഇയാളെ ഓടിക്കുകയും, ഓടുന്നതിനിടെ കാൽവഴുതിവീണ ഇയാളെ ചവിട്ടുകയും തുടർന്ന് തുടയെല്ലിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.
SUMMARY: Man fined Rs 25,000 for trying to take selfie in front of wild elephant
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ റിമാന്‍ഡ് വിജിലന്‍സ് കോടതി…
ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിലുണ്ടായ= വാതക ചോർച്ചയെ തുടർന്ന് 16 വിദ്യാർഥികൾ ബോധരഹിതരായി. സാൻഡില പട്ടണത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.എല്ലാ വിദ്യാർഥികളെയും…
ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ തരിക്കരെ താലൂക്കിലെ ശിവപുരയില്‍ വ്യാഴാഴ്ച വൈകിട്ട് ആറു…
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…