Categories: LATEST NEWS

കോഴിക്കോട്ടെ 16കാരിയുടെ കൊലപാതകം: ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന്

കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പ്രതിഭാഗം കിണറ്റിലെറിഞ്ഞ മൊബൈല്‍ ഫോണില്‍ നിന്ന് പോലിസിന് ലഭിച്ചിരിക്കുന്നത്.

കൊലപാതകം നടന്നതിന് പിന്നാലെ നസ്രിനയുടെ ഫോണില്‍ നിന്ന് കൊലനടത്തിയ അദ്‌നാന്റെ സുഹൃത്തിന് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചതായി സൈബര്‍ സെല്‍ കണ്ടെത്തി. അദിനാന്‍ പുലര്‍ച്ചെ 1.45ന് മരിച്ചു എന്ന വിവരമാണ് നസ്രീന അയക്കുന്ന രീതിയില്‍ സന്ദേശമായി നല്‍കിയിരിക്കുന്നത്. തനിക്ക് നല്‍കാനുള്ള പണം മടക്കി നല്‍കാന്‍ കഴിയില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

കേസ് വഴിതിരിച്ചുവിടാനും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പോലിസ് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദിനാന്റെ സുഹൃത്തിന്റെ മൊഴി പോലിസ് രേഖപെടുത്തി. അദിനാന്റെ ഉമ്മയുടെ പിതാവിന്റെ ബിസിനസ്സിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് നസ്രീനയായിരുന്നു. ഇതില്‍ ഇടപെടാന്‍ കഴിയാത്തതും സാമ്പത്തികമായ മറ്റു തര്‍ക്കങ്ങളുമാണ് നസ്രീനയോട് അദിനാന് പകയുണ്ടാകാന്‍ കാരണമെന്നാണ് പോലിസ് നിഗമനം.

ഈ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബന്ധുവായ നസ്രിനയെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയ ശേഷം അദിനാന്‍ ജീവനൊടുക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെത്തുന്നത്. നസ്രിനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമായിരുന്നു കണ്ടെത്തിയിരുന്നത്. വീട്ടിലുള്ള ബന്ധുക്കള്‍ തന്നെയാകാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പോലിസിന്റെ നിഗമനം.

SUMMARY: Murder of 16-year-old girl in Kozhikode: Police get crucial information from phone

NEWS BUREAU

Recent Posts

ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേനയുടെ വെടിവെപ്പ്; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…

9 minutes ago

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച്‌ ഉദ്യോഗസ്ഥര്‍; രണ്ടിടങ്ങളില്‍ പരിശോധന

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…

1 hour ago

ചൂടിനെ മാത്രമല്ല, ഇടിമിന്നലിനെയും പേടിക്കണം; അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ, ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…

1 hour ago

കൂലിയില്ല, കുടിവെള്ളമില്ല, ഹാസനിൽ കൃഷിയിടത്തിൽ അടിമപ്പണി;  മലയാളിയടക്കം 18 പേരെ പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു: ഹാസൻ  ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…

1 hour ago

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…

2 hours ago

ട്യൂഷന് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…

3 hours ago