ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ഒളിമ്പ്യൻ നീരജ് ചോപ്രയ്‌ക്ക് സ്വർണം. നാലാം ശ്രമത്തിൽ 82.27 മീറ്റർ ദൂരം താണ്ടിയാണ് താരം ഒന്നാമതെത്തിയത്. സ്വർണ നേട്ടത്തിനിടയിലും നീരജിന് 90 മീറ്റർ കണ്ടെത്താനാവത്തത് ആരാധകർക്ക് നിരാശയായി.
82.06 മീറ്റർ ദുരം താണ്ടിയ ഏഷ്യൻ ചാമ്പ്യൻ കൂടിയായ ഡി.വി മനുവിനാണ് വെള്ളി. ആദ്യ മൂന്ന് ശ്രമങ്ങളിലും നീരജിനെ പിന്തള്ളി ഒന്നാമതായിരുന്നു മനു. ഉത്തം പാട്ടീലിനാണ് വെങ്കലം. അതേസമയം ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് കിഷോർ കുമാർ ജെനയ്‌ക്ക് ഒരു തവണപോലും 80 മീറ്റർ കണ്ടെത്താനായില്ല.
മൂന്ന് വർഷത്തിന് ശേഷമാണ് നീരജ് ചോപ്ര സ്വന്തം മണ്ണിൽ മത്സരിക്കുന്നത്. 2021-ലെ ഫെഡറേഷൻ കപ്പിലായിരുന്നു താരം അവസാനമായി മത്സരിച്ചത്. അന്ന് 87.80 മീറ്റർ എറിഞ്ഞ് സ്വർണം സ്വന്തമാക്കിയിരുന്നു. യൂറോപ്പിൽ പാരീസ് ഒളിമ്പിക്‌സിനായുള്ള പരിശീലനത്തിനിടെയാണ് താരം ഫെഡറേഷൻ കപ്പിൽ മത്സരിക്കാനെത്തിയത്. കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ താരം വെള്ളി നേടിയിരുന്നു.
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…