ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ഒളിമ്പ്യൻ നീരജ് ചോപ്രയ്‌ക്ക് സ്വർണം. നാലാം ശ്രമത്തിൽ 82.27 മീറ്റർ ദൂരം താണ്ടിയാണ് താരം ഒന്നാമതെത്തിയത്. സ്വർണ നേട്ടത്തിനിടയിലും നീരജിന് 90 മീറ്റർ കണ്ടെത്താനാവത്തത് ആരാധകർക്ക് നിരാശയായി.
82.06 മീറ്റർ ദുരം താണ്ടിയ ഏഷ്യൻ ചാമ്പ്യൻ കൂടിയായ ഡി.വി മനുവിനാണ് വെള്ളി. ആദ്യ മൂന്ന് ശ്രമങ്ങളിലും നീരജിനെ പിന്തള്ളി ഒന്നാമതായിരുന്നു മനു. ഉത്തം പാട്ടീലിനാണ് വെങ്കലം. അതേസമയം ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് കിഷോർ കുമാർ ജെനയ്‌ക്ക് ഒരു തവണപോലും 80 മീറ്റർ കണ്ടെത്താനായില്ല.
മൂന്ന് വർഷത്തിന് ശേഷമാണ് നീരജ് ചോപ്ര സ്വന്തം മണ്ണിൽ മത്സരിക്കുന്നത്. 2021-ലെ ഫെഡറേഷൻ കപ്പിലായിരുന്നു താരം അവസാനമായി മത്സരിച്ചത്. അന്ന് 87.80 മീറ്റർ എറിഞ്ഞ് സ്വർണം സ്വന്തമാക്കിയിരുന്നു. യൂറോപ്പിൽ പാരീസ് ഒളിമ്പിക്‌സിനായുള്ള പരിശീലനത്തിനിടെയാണ് താരം ഫെഡറേഷൻ കപ്പിൽ മത്സരിക്കാനെത്തിയത്. കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ താരം വെള്ളി നേടിയിരുന്നു.
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…