🌐 എം എം സചീന്ദ്രൻ സംസാരിക്കുന്നു. മണ്ണുർ ചന്ദ്രൻ, സുരേഷ് കോടൂർ, സുദേവൻ പുത്തൻചിറ എന്നിവർ വേദിയിൽ
ബെംഗളൂരു: ജനപഥങ്ങളില്‍ സ്വാധീനം ചെലുത്തും വിധം കഥായുക്തമായ അതികല്പനകളില്‍ ആഖ്യാനം ചെയ്യപ്പെട്ട പുരാവൃത്തങ്ങളിലെ ബിംബഭാഷകളുടെ ശരിയായ വിശകലനം, ചരിത്രപരവും ശാസ്ത്രീയവുമായ നേരറിവിനും സാംസ്‌കാരികവും രാഷ്ട്രീയവുമായ ദുരുപയോഗത്തെ ചെറുക്കുന്നതിനും അനിവാര്യമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ എം എം സചീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ബെംഗളുരു പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ ‘പുരാവൃത്തങ്ങളുടെ പുരോഗമന പരിപ്രേക്ഷ്യം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിഹാസകഥകളില്‍ അന്തര്‍ലീനമായ സാംസ്‌കാരിക വൈജാത്യങ്ങളുടെയും വിരുദ്ധമായി വര്‍ത്തിക്കുന്ന ആശയങ്ങളുടെയും തിരിച്ചറിവ്
സംസ്‌ക്കാരത്തിന്റെ ഏകശിലാവല്‍ക്കരണത്തെ ചെറുക്കാന്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തി കൈവരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ കാലഘട്ടങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകളിലൂടെ വിസ്തൃതമാക്കപ്പെട്ട മഹാഭാരതത്തില്‍ അതതുകാലത്തെ അധികാരരൂപങ്ങളുടെ പാഠാന്തരങ്ങള്‍ ദൃശ്യമാണ്. അമ്പെയ്തു വേട്ടയാടി ജീവിക്കുന്നവരുടെ പ്രതിനിധിയായ ഏകലവ്യന്‍ ധനുര്‍വിദ്യയില്‍ ദ്രോണഗുരുവിനെ കവച്ചുവെക്കുന്നത്
സംഭവ്യവും സ്വാഭാവികവുമായ കാര്യവും അക്ഷയപാത്രമെന്നത് അടുക്കളയുടെ ബിംബഭാഷയും, ശാപമെന്നത് പതിതന്റെ നിസ്സഹായതയുടെ എതിര്‍വാക്കു മാത്രവുമായി കാണുന്ന കഥാപരതയിലെ ബിംബഭാഷയുടെ തിരിച്ചറിവ് നല്‍കുന്ന ചരിത്രപരമായ ബോധ്യമാണ് പുരാവൃത്തവായനയുടെ വെളിച്ചമാകേണ്ടത്, എം എം സചീന്ദ്രന്‍ വിശദമാക്കി.
സെമിനാറില്‍ സുരേഷ് കോടൂര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രപഠന കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങള്‍ പോലും ഇതിഹാസകഥകളിലെ അതികല്പനകളെ ഉപജീവിച്ച് ഉണ്ടാക്കിയെടുത്ത വ്യാജസിദ്ധാന്തങ്ങളാകുമ്പോള്‍ പുരാവൃത്ത പുനര്‍വായന ഏറെ അനിവാര്യമാകുകയാണെന്ന് സുരേഷ് കോടൂര്‍ പറഞ്ഞു.
സെമിനാറിന് അനുബന്ധമായി നടന്ന ‘പാട്ടും പൊറാട്ടും’ പരിപാടിയില്‍ പ്രശസ്ത ഫോക് ലോര്‍ കലാകാരന്‍ മണ്ണൂര്‍ ചന്ദ്രന്‍ പൊറാട്ട് കളിയും അനുബന്ധ കലാചരിത്രവും സോദാഹരണം വിവരിച്ചു. നാടന്‍കലകളില്‍ ഉള്‍ചേര്‍ന്ന
അടിയാളതയുടെ വിമോചന സ്വപ്നങ്ങളുടെയും ഗോത്ര തനിമയുടെയും ആഴമുദ്രകള്‍ പൊറാട്ട് ഗാനാലാപനങ്ങളോടൊപ്പം ആസ്വാദകരിലേക്ക് അദ്ദേഹം പകര്‍ന്നുനല്‍കി. മണ്ണുര്‍ ചന്ദ്രന്റെ കലാസംഭാവനകള്‍ ശാന്തകുമാര്‍ എലപ്പുള്ളി സദസ്സിന് പരിചയപ്പെടുത്തി.
അന്തരിച്ച പ്രമുഖ ചരിത്രകാരന്‍ കെ എന്‍ പണിക്കരെ ആര്‍ വി ആചാരി അനുസ്മരിച്ചു. വല്ലപ്പുഴ ചന്ദ്രശേഖരന്‍, എ. കെ. മൊയ്തീന്‍ കൊടുങ്ങല്ലൂര്‍, ബി എസ് ഉണ്ണിക്കൃഷ്ണന്‍, ഗീത നാരായണന്‍, തോമസ്, എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. സുദേവന്‍ പുത്തന്‍ചിറ സ്വാഗതവും ഫിലിപ്പ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ്…
ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ…
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ…
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…