ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അലാസൊനി പീറ്റർ ഒബിയോമ(35), ജോൺ വിക്ടർ അംബോമോ (28) എന്നിവരാണ് പിടിയിലായത്. ഇവരുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.82 കിലോഗ്രാം എംഡിഎംഎ, 400 ഗ്രാം ഹൈഡ്രോ കഞ്ചാവ് എന്നിവ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ മെഡിക്കൽ വീസയിൽ ഡൽഹിയിലെത്തിയ ഇരുവരും കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാതെ അനധികൃതമായി രാജ്യത്ത് കഴിഞ്ഞു. തുടർന്ന് ബെംഗളൂരുവിലെത്തിയ ഇരുവരും കോളജ് വിദ്യാർഥികൾ, ഐടി ജീവക്കാർ എന്നിവർക്ക് ലഹരി വിൽപന നടത്തുകയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് ഇവർ ആവശ്യക്കാർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത്. സംശയിക്കാതിരിക്കാൻ സുരക്ഷാ ജീവനക്കാരുടെ വേഷം അണിഞ്ഞായിരുന്നു ഇടപാടുകൾ. 7 മൊബൈൽ ഫോണുകൾ, ലഹരി അളക്കുന്ന മെഷീൻ, 2.06 ലക്ഷം രൂപ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
SUMMARY: Two Nigerians arrested for drug peddling
ചെന്നൈ: ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് ചെന്നൈയിൽ നടത്തിയ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട്…
കോഴിക്കോട്: പേരാമ്പ്രയില്‍ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകള്‍ക്കും നേരെയാണ്…
മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.…
കൊച്ചി: കളമശ്ശേരി എച്ച്‌എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് മൃതദേഹം കുവൈറ്റില്‍ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെതാണെന്ന് സ്ഥിരീകരിച്ചു.…
മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ…
ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം…