ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അലാസൊനി പീറ്റർ ഒബിയോമ(35), ജോൺ വിക്ടർ അംബോമോ (28) എന്നിവരാണ് പിടിയിലായത്. ഇവരുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.82 കിലോഗ്രാം എംഡിഎംഎ, 400 ഗ്രാം ഹൈഡ്രോ കഞ്ചാവ് എന്നിവ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ മെഡിക്കൽ വീസയിൽ ഡൽഹിയിലെത്തിയ ഇരുവരും കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാതെ അനധികൃതമായി രാജ്യത്ത് കഴിഞ്ഞു. തുടർന്ന് ബെംഗളൂരുവിലെത്തിയ ഇരുവരും കോളജ് വിദ്യാർഥികൾ, ഐടി ജീവക്കാർ എന്നിവർക്ക് ലഹരി വിൽപന നടത്തുകയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് ഇവർ ആവശ്യക്കാർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത്. സംശയിക്കാതിരിക്കാൻ സുരക്ഷാ ജീവനക്കാരുടെ വേഷം അണിഞ്ഞായിരുന്നു ഇടപാടുകൾ. 7 മൊബൈൽ ഫോണുകൾ, ലഹരി അളക്കുന്ന മെഷീൻ, 2.06 ലക്ഷം രൂപ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
SUMMARY: Two Nigerians arrested for drug peddling
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…
മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ…
തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടത്തിയ…