ബെംഗളൂരു: നാറ്റോ ആയുധങ്ങളെ വരെ തകർക്കാൻ ശേഷിയുള്ള ലാൻസെറ്റ്- ഇ ലോയിറ്ററിങ് മ്യൂണിഷൻ സംവിധാനം എയ്റോ ഇന്ത്യയിൽ അവതരിപ്പിച്ച് റഷ്യ. യുക്രൈൻ- റഷ്യ യുദ്ധത്തിൽ നാറ്റോയുടെ ആയുധങ്ങളെ നിശ്ചലമാക്കാൻ സാധിക്കുന്ന ആയുധം കൂടിയാണിത്. 51-ഇ, 52-ഇ എന്ന ഗൈഡഡ് മ്യൂണിഷൻ കാരിയറുകൾ, സെഡ്-16 ഇ എന്ന നിരീക്ഷണ ഡ്രോൺ എന്നിവയടങ്ങുന്നതാണ് ലാൻസെറ്റ് സംവിധാനം. റഷ്യൻ കമ്പനിയായ സലാ എയ്റോ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചത്. കലാനിഷ്കോവ് തോക്കുകൾ നിർമ്മിക്കുന്ന കമ്പനിയുടെ ഉപസ്ഥാപനമാണ് സലാ എയ്റോ ഗ്രൂപ്പ്. യുക്രൈനെ സഹായിക്കാനായി നാറ്റോ രാജ്യങ്ങൾ നൽകിയ ആയുധങ്ങളിൽ 45 ശതമാനവും നശിപ്പിച്ചത് ഈ ആയുധമാണ്.
റഷ്യയ്ക്ക് പുറമെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് തങ്ങളെ വ്യോമശക്തി എയ്റോ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. ഇതിനിടെ ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ്, തങ്ങളുടെ നവീകരിച്ച ബ്രഹ്മോസ് എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, എയ്‌റോ ഇന്ത്യ 2025 ന്റെ ഭാഗമായി തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനമായിട്ടുണ്ട്. കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ജൈതീർത്ത് ആർ. ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേഗതക്കും കൃത്യതയ്ക്കും പേരുകേട്ട ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് രാജ്യാന്തര ആയുധ വിപണിയില്‍ ആവശ്യക്കാരേറെയാണ്.
TAGS: AERO INDIA
SUMMARY: Russia showcases Lancet e in aero India
കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ…
അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി.…
ബെംഗളൂരു: കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക് യുഎസ് യാത്രയ്ക്ക് അനുമതി. ജൂൺ 14 മുതൽ 27 വരെയുള്ള യാത്രയ്ക്കായി…
പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ്…
ടെൽ അവീവ്: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ്…
ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുന്ന ദൗത്യമായഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. തിരിച്ചെത്തിയ സംഘത്തിലെ…