ബെംഗളൂരു: എച്ച്എംപി വൈറസിനെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന സർക്കാർ. ജലദോഷവും പനിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് എച്ച്എംപിവി ചൂണ്ടിക്കാട്ടി അനാവശ്യ വൈദ്യപരിശോധനയ്ക്ക് നിർബന്ധിക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ശൈത്യകാലത്ത് സാധാരണഗതിയിൽ ഉണ്ടാകുന്ന ശ്വാസകോശ അണുബാധകൾക്കായി ചില ആശുപത്രികൾ 5,000 രൂപ വരെ ബിൽ ചെയ്യുന്നുണ്ടെന്ന് പരാതികൾ ഉയർന്നതോടെയാണ് സർക്കാർ നിർദേശം. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുമായി സംസ്ഥാനത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് ബാധയ്ക്ക് ബന്ധമില്ല. നിലവിൽ എച്ച്എംപി വൈറസ് ജീവന് ഭീഷണിയല്ല. പരിശോധനയുടെ ആവശ്യമുണ്ട്, കൂടാതെ ജാഗ്രതയും വേണം എന്നാൽ പരിഭ്രാന്ത്രിയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിലവിൽ ഇൻഫ്ലുവൻസ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ നിരീക്ഷിക്കാനും വൈറസ് ബാധ പരിശോധിക്കാനും ആശുപത്രികളോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
TAGS: KARNATAKA | HMP VIRUS
SUMMARY: HMPV cases, Karnataka government warns against unnecessary tests
തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960…
ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍ കോണ്‍ക്രീറ്റ് റോഡുകളാക്കുന്ന (വൈറ്റ് ടോപ്പിംഗ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു.…
ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ അറസ്സിൽ. ബഹ്റൈനിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗൾഫ് എയർലൈനിൽ യാത്ര…
തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ…
ന്യൂഡൽഹി: വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ പ്രോസസ് അസോസിയേറ്റ് നിദാ ഖാൻ അറസ്റ്റിൽ.…
കൊല്ലം: വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിന്‍. മേയ് മാസത്തിലെ മൂന്ന് ബുധനാഴ്ചകളിലായി തിരുവനന്തപുരം നോര്‍ത്തില്‍…