Categories: NATIONALTOP NEWS

‘സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യും’, നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പ്രതികരണം.

‘യെമനില്‍ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത് സംബന്ധിച്ച്‌ കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രിയയുടെ കുടുംബം സാധ്യമായ വഴികളെല്ലാം തേടുകയാണെന്ന് മനസിലാക്കുന്നു. അവരുടെ മോചനത്തിനായി ശക്തമായ ഇടപെടല്‍ ഉണ്ടാകും’, വിദേശകാര്യ മന്ത്രാലയ വക്താവ് റണ്‍ദീർ ജെയ്സ്വാള്‍ പറഞ്ഞു.

വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകള്‍ക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയെ 5 മാസം മുമ്പ് യെമൻ തലസ്ഥാനമായ സനായിലെത്തിച്ചിരുന്നു. അതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്. യെമൻ പൗരനായ തലാല്‍ അബ്ദുമഹ്ദിയ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമനില്‍ നഴ്സായിരുന്നു നിമിഷ പ്രിയ. ഇവിടെ ക്ലിനിക്ക് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. ഇതിനിടയില്‍ സഹായിക്കാമെന്ന് പറഞ്ഞാണ് തലാല്‍ കൂടെ കൂടിയത്. തുടർന്ന് ക്ലിനിക്കിലെ പണം ഇയാള്‍ കൈവശപ്പെടുത്താൻ തുടങ്ങി. മാത്രമല്ല നിമിഷ പ്രിയയെ ക്രൂരമായി ആക്രമിക്കാനും തുടങ്ങി. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.

നിമിഷ പ്രിയയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നതായും വാർത്തകളുണ്ട്. ഈ വിവാഹം സാങ്കേതികം മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലയ്ക്ക് പിന്നാലെ തന്നെ നിമിഷ പ്രിയയുടെ യെമൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 2020 ലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. വിധിക്കെതിരായി അപ്പീല്‍ നല്‍കിയെങ്കിലും വിവിധ കോടതികള്‍ ആവശ്യം തള്ളി. തുടർന്ന് വധശിക്ഷ ഒഴിവാക്കാനായി തലാലിന്റെ കുടുംബവുമായി നിമിഷ പ്രിയയുടെ കുടുംബം ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും വിജയിച്ചില്ല. അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി നല്‍കേണ്ട പണം നല്‍കുന്നതില്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി പരാജയപ്പെട്ടതായി വിമർശനങ്ങള്‍ ശക്തമാണ്.

മാപ്പപേക്ഷ ചര്‍ച്ചകളുടെ രണ്ടാംഗഡുവായി നല്‍കേണ്ട പണം കമ്മിറ്റി യഥാസമയം കൈമാറിയില്ലെന്നും ഇതോടെ തലാലിന്റെ കുടുംബത്തിന് ചർച്ചകളില്‍ വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്നും കുടുംബം ആരോപിച്ചു. ചർച്ചകള്‍ക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ആദ്യഗഡുവായി 19,871 ഡോളർ മാത്രമാണ് കൈമാറിയിരുന്നത്.

TAGS : CENTRAL GOVERNMENT
SUMMARY : ‘All possible help will be provided’, the Center clarified its stance on Nimishipriya’s execution

Savre Digital

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…

16 minutes ago

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്‌…

1 hour ago

അമീബിക് മസ്തിഷ്കജ്വരം; നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…

2 hours ago

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…

2 hours ago

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…

3 hours ago

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

4 hours ago