ബെംഗളൂരു: ഉത്തര കന്നഡ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ച് പേരുടെ മൃതദേഹം ബുധനാഴ്ചയോടെ കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ച ഏഴ് പേരുടെയും മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ജില്ലയിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് ദേശീയപാത 66-ൽ വാഹനഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ലോക്കൽ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന, ഫയർ ആൻഡ് എമർജൻസി സർവീസ്, മറ്റ് രക്ഷപ്രവർത്തന ഏജൻസികൾ എന്നിവരെത്തിയാണ് കാണാതായവർക്കായി തിരച്ചിൽ നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നു. ദേശീയ പാതയോരത്ത് ഭക്ഷണശാല നടത്തിയിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരിൽ നാലുപേർ.
ലക്ഷ്മൺ നായക്, ഭാര്യ ശാന്തി, മക്കളായ റോഷൻ, അവന്തിക എന്നിവരാണ് മരിച്ചത്. രണ്ട് ടാങ്കർ ലോറി ഡ്രൈവർമാർമാർ, മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് (കാർവാർ) നാരായണ പറഞ്ഞു.
അതേസമയം, കനത്ത മഴയിൽ കുന്നുകൾ ഇടിഞ്ഞുതാഴ്ന്നതും റോഡിന് സാരമായ തകരാർ സംഭവിച്ചതും കാരണം ചിക്കമഗളൂരു സീതാലയനഗിരി-മുല്ലയനഗിരി മേഖലയിൽ ജൂലൈ 22 വരെ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.
TAGS: KARNATAKA | LANDSLIDE
SUMMARY: Two more deadbodies found in uttara kannada landslide
ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ്…
മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ…
തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ് പ്രഖ്യാപിച്ച് റെയില്‍വേ. മേയ് നാലു…
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…
ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ നിന്നും ഒരാള്‍ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി. ലിവ്-ഇന്‍ ബന്ധം തകരുന്നത്…
കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…