ബെംഗളൂരു: ചിക്കമഗളൂരുവിൽ ബുധനാഴ്ച ആറ് മാവോയിസ്റ്റുകൾ കീഴടങ്ങും. നക്സൽ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതായി ആറു പേരും സംസ്ഥാന സർക്കാരിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. നക്‌സൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജില്ലാ ഭരണകൂടം രൂപീകരിച്ച സമിതിയുടെ ശ്രമത്തിൻ്റെ ഫലമാണ് ഇവരുടെ കീഴടങ്ങൽ. സമിതി അംഗങ്ങൾ വനത്തിനുള്ളിൽ നക്‌സലുകളുമായി ചർച്ച നടത്തിയതിന് ശേഷമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
മുണ്ടുഗാരു ലത (മുണ്ടുഗാരു, ശൃംഗേരി), വനജാക്ഷി (ബലേഹോളെ, കലസ), സുന്ദരി (കുത്തലൂർ, ദക്ഷിണ കന്നഡ), മാരേപ്പ അരോളി (കർണാടക), വസന്ത് (തമിഴ്‌നാട്), എൻ. ജിഷ (കേരളം) എന്നിവരാണ് ബുധനാഴ്ച കീഴടങ്ങുന്നത്. മുൻ നക്സലുകൾ നൂർ സുൽഫിക്കർ, ശ്രീധർ, ശാന്തിഗാഗി നാഗരിക വേദികെ സമിതി, ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ്, എസ്പി വിക്രം ആംതെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ കീഴടങ്ങുന്നത്.
TAGS: KARNATAKA | NAXALITES
SUMMARY: Six Naxals expected to surrender in Chikkamagalur on Wednesday