Sunday, December 14, 2025
25.8 C
Bengaluru

ശീതകാല സമ്മേളനത്തിനെതിരെ പ്രതിഷേധം; മഹാരാഷ്ട്ര ഏകീകരണ സമിതി പ്രവർത്തകർ കസ്റ്റഡിയിൽ

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിനെതിരെ പ്രതിഷേധിച്ച മഹാരാഷ്ട്ര ഏകീകരണ സമിതി (എംഇഎസ്) പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെളഗാവിയിൽ പ്രതിഷേധം നടത്താൻ നേരത്തെ തന്നെ സമിതി അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടം ഇത് നിഷേധിച്ചിരുന്നു. തുടർന്ന് നിർദേശം വകവെക്കാതെ സംഭാജി സർക്കിളിൽ പ്രതിഷേധിച്ച 20ഓളം പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.

ബെളഗാവി ഉൾപ്പെടെ മറാത്തി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും മഹാരാഷ്ട്രയുമായി ലയിപ്പിക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. എംഇഎസ് നേതാക്കളായ മനോഹർ കിനേക്കർ, ആർ.എം. പാട്ടീൽ, പ്രകാശ് ശിരോൽക്കർ, പ്രകാശ് മാർഗലെ തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മുന്നറിയിപ്പ് നൽകിയ ശേഷം വിട്ടയക്കുമെന്ന് പോലീസ് പറഞ്ഞു.

2006-ൽ കർണാടക സർക്കാർ ബെളഗാവിയിൽ നിയമസഭാ സമ്മേളനങ്ങൾ ആരംഭിച്ചതു മുതൽ ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിവസം എംഇഎസ് മഹാമേള റാലി സംഘടിപ്പിക്കുന്നുണ്ട്.

നിരവധി തവണ മഹാരാഷ്ട്ര മന്ത്രിമാരോ എംപിമാരോ എംഎൽഎമാരോ രാഷ്ട്രീയ നേതാക്കളോ ഇത്തരം റാലികളെ അഭിസംബോധന ചെയ്തിട്ടുമുണ്ട്. ഈ വർഷം മഹാമേളയിൽ സംസാരിക്കാൻ മഹാരാഷ്ട്രയിൽ നിന്നുള്ള ഏതാനും നേതാക്കളെ ക്ഷണിച്ചതായി എംഇഎസ് നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ നിരോധന ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു.

പ്രധാന ജംഗ്ഷനുകളിൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ഡ്രോണുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സമ്മേളനം അവസാനിക്കുന്നത് വരെ പോലീസ് സുരക്ഷ ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

TAGS: KARNATAKA | WINTER SESSION
SUMMARY: Karnataka winter session, Police prevent MES rally in Belagavi

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ക്വിസ് മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ...

സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു....

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു,...

കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയി, ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച...

Topics

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അലോക് സഹായ് നമ്മ മെട്രോ പുതിയ ഡയറക്ടര്‍

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര...

Related News

Popular Categories

You cannot copy content of this page