Wednesday, June 25, 2025
25.3 C
Bengaluru

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പ്; ബെംഗളൂരുവിൽ ഇരകളായത് 16,000ത്തിലധികം പേരെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട്  ബെംഗളൂരുവിൽ പണം നഷ്ടപ്പെട്ടത് 16,000ത്തിലധികം പേർക്കാണെന്ന് റിപ്പോർട്ട്‌. നവംബർ അവസാനം വരെ ബെംഗളൂരുവിൽ 16,357 പേരാണ് സൈബർ കുറ്റകൃത്യത്തിന് ഇരയായത്. 1,800 കോടി രൂപയോളം ഇതുവരെ നഷ്ടപ്പെട്ടെന്നാണ് വിവരം. ബെംഗളൂരുവിലെ സൗത്ത് സിഇഎൻ പോലീസ് സ്റ്റേഷനിൽ മാത്രം 1400 കോസുകളാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബെംഗളൂരു സിറ്റി പോലീസ് ആണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സൈബർ തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ നഷ്ടപ്പെടുന്ന പണത്തിന്റെ കാര്യത്തിൽ 168 ശതമാനം വർധനവാണ് ഉണ്ടായത്. ഏകദേശം 5.40 കോടി രൂപയാണ് ഒരോ ദിവസവും നഗരത്തിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമാകുന്നത്. ആകെ നഷ്‌ടമായ 18,06,69,55,446 രൂപയിൽ 611 കോടി രൂപ മരവിപ്പിച്ചതായും 122 കോടി രൂപ തിരിച്ചുപിടിച്ചതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷവും പരാതികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നും ശരാശരി 48 സൈബർ കുറ്റകൃത്യങ്ങളാണ് ദിവസേന രജിസ്റ്റർ ചെയ്യുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിജിറ്റൽ അറസ്റ്റ്, ട്രേഡിങ് തട്ടിപ്പ് തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കെണിയിലാക്കുന്നത്.

TAGS: BENGALURU | DIGITAL ARREST
SUMMARY: Over 16k People lost money in digital arrest frauds in city

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വയനാട് ചൂരല്‍മലയില്‍ കനത്തമഴ; മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം

വയനാട്: വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. വെള്ളരിമലയുടെ...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപ...

ആലപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ബീച്ച്‌ വാർഡില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടില്‍...

എംഎം റോഡിൽ 20 ദിവസത്തേക്ക് ഗതാഗത നിരോധനം; ബദൽ മാർഗങ്ങൾ അറിയാം

ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു...

വി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് ഇന്നും യോഗം ചേരും

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി എസ്...

Topics

എംഎം റോഡിൽ 20 ദിവസത്തേക്ക് ഗതാഗത നിരോധനം; ബദൽ മാർഗങ്ങൾ അറിയാം

ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു...

ബെംഗളൂരുവിൽ റോഡുകളിൽ കുഴിയടയ്ക്കൽ തുടങ്ങി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി വ്യാപകമാകുന്നതിനിടെ കുഴി അടയ്ക്കൽ നടപടികളുമായി...

ബെംഗളൂരുവിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതി ഉടൻ...

ലഹരിക്കെതിരെ നഗരം ഒന്നിക്കുന്നു; കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബോധവൽക്കരണ പരിപാടിയുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു: ലഹരി വിരുദ്ധ ബോധവൽക്കരത്തിനായി കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രചാരണ പരിപാടിയുമായി...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ ഇനി പുറപ്പെടുക എസ്എംവിടിയില്‍ നിന്ന് 

ബെംഗളൂരു: ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ (എസ്ബിസി) നിന്ന് കേരളത്തിലേക്ക് യാത്ര...

ബെംഗളൂരുവിൽ രോഗ വ്യാപനം തടയാം ; 11 ഇടങ്ങളിലെ മലിനജലം പരിശോധിച്ചാൽ മതിയെന്ന് പഠനം

ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ...

ബെംഗളൂരുവിൽ 250 ലേറെ ഭിന്നശേഷിക്കാർക്ക് താങ്ങായി തൊഴിൽ മേള

ബെംഗളൂരു: ഭിന്നശേഷിക്കാരായ 250ലേറെ പേർക്ക്  തൊഴിലവസരങ്ങൾ നൽകി മേള സംഘടിപ്പിച്ചു. അസ്സിസ്ടെക്...

Related News

Popular Categories

You cannot copy content of this page