ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയില്‍ ലോകോത്തര ഹൈ സ്പീഡ് റെയില്‍ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുള്ളറ്റ് ട്രെയിൻ റൂട്ടും ആദ്യ ഘട്ട ഉദ്ഘാടനവും മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ (എംഎഎച്ച്‌എസ്‌ആർ) ഇടനാഴി ഘട്ടം ഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു. സൂറത്ത് മുതല്‍ ബിലിമോറ വരെ – ആദ്യ ഭാഗം തുറക്കും. വാപ്പി മുതല്‍ സൂററ്റ് വരെ – അടുത്ത ഘട്ടം. വാപ്പി മുതല്‍ അഹമ്മദാബാദ് വരെ – മൂന്നാം ഘട്ടം. താനെ മുതല്‍ അഹമ്മദാബാദ് വരെ – തുടർന്നുള്ള ഘട്ടം. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ – അവസാന ഭാഗം. എന്നാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്.
SUMMARY: Bullet trains to start running in India from 2027















