ഭോപ്പാൽ: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി 10 മാസം ഫ്രിഡ്ജിൽ സൂക്ഷിച്ചയാൾ പിടിയിൽ. ഭോപ്പാൽ സ്വദേശി സഞ്ജയ് പാടിദാർ (41) ആണ് പിടിയിലായത്. 35കാരി പ്രതിഭയാണ് കൊല്ലപ്പെട്ടത്. 2024 മാർച്ചിലായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകിട്ട് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അടുത്ത വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ നടത്തിയ തിരച്ചലിൽ ഉജ്ജൈനിൽ നിന്ന് പ്രതി സഞ്ജയ് പാടിദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞിരുന്ന സമയത്ത് പ്രശ്നമില്ലായിരുന്നെന്നും, മാസങ്ങൾ പിന്നിട്ടപ്പോൾ വിവാഹം ചെയ്യണമെമെന്നും പ്രതിഭ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ വഴക്കിന് കാരണമായി. പ്രതിഭയെ വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്ന സഞ്ജയ് തന്റെ സുഹൃത്തിന്റെ സഹായത്തോടെ പ്രതിഭയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ജൂണിൽ പ്രതി വീടൊഴിഞ്ഞ് പോവകയും ചെയ്തു. എന്നാൽ വീട്ടിലെ ഒരു മുറി മാത്രം കാലിയാക്കിയിരുന്നില്ല. തന്റെ ചില സാധനങ്ങൾ ഇവിടെ സൂക്ഷിക്കുകയാണെന്നും ഈ മുറി പിന്നീട് ഒഴിഞ്ഞുനൽകാമെന്നും വീട്ടുടമസ്ഥരോട് സഞ്ജയ് പറഞ്ഞിരുന്നു. എന്നാൽ അടഞ്ഞുകിടന്നിരുന്ന മുറിയിൽ നിന്ന് ഒടുവിൽ ദുർഗന്ധം വമിച്ചതോടെയാണ് ഫ്രിഡ്ജിൽ മൃതദേഹമുണ്ടെന്ന് കണ്ടെത്തിയത്.
TAGS: NATIONAL | CRIME
SUMMARY: Man murders Live in partner amid personal conflict