തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോണ്‍സണെ ആശുപത്രിയില്‍ നിന്നും മാറ്റി. കസ്റ്റഡിയില്‍ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജോണ്‍സണുമായി പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു.
ജോണ്‍സണ്‍ പൂർണ ആരോഗ‍്യവാനാണെന്ന് ഡോക്‌ടർമാർ പോലീസിനെ അറിയിച്ചു. വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 21നാണ് ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം കുറിച്ചിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
TAGS : ATHIRA MURDER
SUMMARY : Athira murder case; accused Johnson left the hospital