ന്യൂഡൽഹി: ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ. ഏകപക്ഷീയമായിട്ടാണ് ജയ് ഷാ ഐസിസിചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019 ഒക്ടോബർ മുതൽ അദ്ദേഹം ബിസിസിഐ സെക്രട്ടറിയായിരുന്നു. ഐസിസി ചെയർമാനായിരുന്നന ഗ്രെഗ് ബാർക്ലേ മൂന്നാമതും സ്ഥാനത്ത് തുടരാൻ താൽപര്യപ്പെടാതിരുന്നതിനെ തുടർന്നാണ് എതിരില്ലാതെ ജയ് ഷാ സ്ഥാനമേറ്റത്.
ഐസിസി ചെയർമാൻമാരുടെ ചരിത്രത്തിൽ, ഏറ്റവും പ്രായം കുറഞ്ഞ ചെയർമാൻ ആണ് 35 കാരനായ ജയ് ഷാ. ഇതിനു മുമ്പ് മുമ്പ് ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്ത് നിയമിതരായിട്ടുണ്ട്. എന്‍. ശ്രീനിവാസന്‍ (2014 മുതല്‍ 2015 വരെ), ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നവര്‍. ഐസിസി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010- 2012) എന്നിവരാണ് പ്രസിഡന്റുമാരായിട്ടുള്ളത്.
TAGS: SPORTS | ICC | JAI SHAH
SUMMARY: Jai shah appointed as ic chairman