ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കെട്ടിടത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതായാണ് കണ്ടെത്തൽ. ചൊവ്വാഴ്ച രാത്രി തകർന്ന് കെട്ടിടവും പരിസരവും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സന്ദർശിച്ചിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്താനും അദ്ദേഹം സിറ്റി പോലീസിനോട് നിർദേശിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഹെന്നൂർ ബാബുസപാളയയിലാണ് ആറ് നില കെട്ടിടം തകർന്നത്. കെട്ടിടത്തിൽ ഏറെ നാളായി പലതരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതാണ് കണ്ടെത്തിയിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും ബന്ധപ്പെട്ടവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.
കെട്ടിടത്തിന് ഇതുവരെ ബിബിഎംപി ലൈസൻസ് അനുവദിച്ചിട്ടില്ല. ഉടമയ്ക്കും കരാറുകാരനും എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കും. നഗരത്തിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും ഉടനടി നിർത്തും. ഇപ്പോഴും 14 പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള രക്ഷാ ദൗത്യം പുരോഗമിക്കുകയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Bengaluru building collapse, Illegal activities were going on,l will take strict action against everyone- says DK Shivakumar