Monday, June 23, 2025
21.7 C
Bengaluru

പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി തുറന്നു

ബെംഗളൂരു: പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി തുറന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും അനുമതി നൽകുന്നത്. മേൽപ്പാലത്തിൻ്റെ ചില അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് എല്ലാത്തരം വാഹനങ്ങൾക്കും യാത്രാനുമതി നൽകിയിട്ടുള്ളത്.

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6 മുതൽ ശനിയാഴ്ച രാവിലെ 6 വരെ ഭാരവാഹനങ്ങളുടെ ഗതാഗതം മേൽപ്പാലത്തിൽ നിരോധിച്ചിട്ടുണ്ട്. മറ്റു ദിവസങ്ങളിൽ എല്ലാത്തരം വാഹനങ്ങൾക്കും മേൽപ്പാലത്തിലൂടെ പോകാം. എൻഎച്ച്എഐയുടെ നിർദേശപ്രകാരം പരമാവധി 40 കിലോമീറ്റർ വേഗതയിൽ മേൽപ്പാലത്തിൻ്റെ ഇടതുവശത്തുകൂടി മാത്രമേ ഭാരവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയൂ.

ഫ്‌ളൈഓവറിൻ്റെ രണ്ട് സ്പാനുകളിലെ പ്രെസ്‌ട്രെസ്ഡ് കേബിളുകളിൽ തുരുമ്പെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, 2021 ഡിസംബറിൽ എൻഎച്ച്എഐ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധരും ശാസ്ത്രജ്ഞരും നടത്തിയ പരിശോധനയ്ക്ക് ശേഷം, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ സഞ്ചാരം അതോറിറ്റി അനുവദിക്കുകയും ഹെവി വാഹനങ്ങളുടെ നിരോധനം തുടരുകയും ചെയ്തു.

പിന്നീട് ഭാര വാഹനങ്ങൾക്കായി മേൽപ്പാലം തുറക്കാനുള്ള സൗകര്യമൊരുക്കാൻ ബെംഗളൂരുവിലെ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സിറ്റി ട്രാഫിക് പോലീസിന് കത്തെഴുതി. ഇതോടെയാണ് 4.2 കിലോമീറ്റർ നീളമുള്ള മേൽപ്പാലം ഭാര വാഹനങ്ങൾക്കായി വീണ്ടും തുറക്കാൻ തീരുമാനമായത്. ബെംഗളൂരുവിനും തുമകൂരിനും ഇടയിലുള്ള ദേശീയപാതയിലാണ് മേൽപ്പാലമുള്ളത്.

TAGS: BENGALURU | PEENYA FLYOVER
SUMMARY: Peenya flyover on Tumakuru Road opens to heavy vehicles too from today

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സിനിമ കോൺക്ലേവ് ആഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2,...

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബ് സ്‌ഫോടനം; ഒമ്പത് വയസുകാരി കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ്...

ശബരിമലയില്‍ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13 ന്; ജൂലൈ 11 ന് നട തുറക്കും

പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന്...

ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര...

ആര്യാടൻ മുഹമ്മദിന്‍റെ സഹോദരൻ അന്തരിച്ചു

മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാ‌ടൻ മമ്മു അന്തരിച്ചു....

Topics

ബെംഗളൂരുവില്‍ വ്യാജ അപകടങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടൽ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗര വ്യാപകമായി വ്യാജ വാഹനാപകടങ്ങളുണ്ടാക്കി പണം തട്ടുന്നയാളെ അശോക്നഗർ പോലീസ്...

നമ്മ മെട്രോ: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ്

ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ...

ഹൊസൂർ മേൽപ്പാലത്തിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന്...

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ...

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി....

ഇഷാ ഫൗണ്ടേഷനിലേക്ക് തീർഥാടന ടൂർ പാക്കേജ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും ചിക്കബലാപുരയിലെ ഇഷാ ഫൗണ്ടേഷനിലേക്ക് പുതിയ ടൂർ പാക്കേജ് ആരംഭിച്ച്...

കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായത് നാലര മണിക്കൂർ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി...

മെട്രോ പാതയില്‍ അറ്റകുറ്റപ്പണി: പർപ്പിൾ ലൈൻ സർവീസ് നാളെ ഭാഗികമായി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ...

Related News

Popular Categories

You cannot copy content of this page