ബെംഗളൂരു: ബെംഗളൂരുവിലെ എല്ലാ അപ്പാർട്ട്മെന്റുകളും കാവേരി ജല കണക്ഷൻ എടുക്കുന്നത് നിർബന്ധമാക്കിയതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ ഭൂഗർഭജലം ടാങ്കർ മാഫിയ വാണിജ്യപരമായി ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി.
കാവേരി അഞ്ചാം ഘട്ടത്തിൽ ഉൾപ്പെടുത്തി ബിഡബ്ല്യൂഎസ്എസ്ബി ഇതിനകം 15,000 പുതിയ കണക്ഷനുകൾ നൽകിയിട്ടുണ്ട്. സെപ്റ്റംബറിനുള്ളിൽ 20,000 പുതിയ കണക്ഷനുകൾ കൂടി നൽകാനാണ് ബോർഡ് തീരുമാനം. എന്നാൽ ബെംഗളൂരുവിലെ പല അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും കാവേരി ജല കണക്ഷൻ എടുക്കാൻ തയ്യാറാകുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധിക ചെലവ് ഭയന്ന് പലരും അനധികൃത കണക്ഷനുകൾ നേടിയിട്ടുണ്ട്. അത്തരം കണക്ഷനുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ബോർഡ് എഞ്ചിനീയർമാരും അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ സന്ദർശിച്ച് കാവേരി ജല കണക്ഷൻ ലഭിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്നും ശിവകുമാർ പറഞ്ഞു.
TAGS: BENGALURU | CAUVERY CONNECTION
SUMMARY: Government mandates Cauvery water connection for all Bengaluru apartments