Tuesday, November 4, 2025
23.3 C
Bengaluru

ബെംഗളൂരു ചുറ്റിക്കറങ്ങാൻ യാത്രക്കാർക്ക് അവസരമൊരുക്കി ബിഎംടിസിയുടെ ദർശിനി

ബെംഗളൂരു: വേനലവധിക്കാലത്ത് ബെംഗളൂരു സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ബിഎംടിസിയുടെ ദർശിനി ബസ് ഉപയോഗപ്പെടുത്താം. ഒറ്റ ദിവസംകൊണ്ട് തുച്ഛമായ നിരക്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം നഗരത്തിലെ 12 ഇടങ്ങൾ സന്ദർശിക്കാനുള്ള സൗകര്യമാണ് ദർശിനി സർവീസിലൂടെ ബിഎംടിസി ഒരുക്കുന്നത്.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് 2015ൽ ആരംഭിച്ച സ‍ർവീസിന് 2021ന് ശേഷം മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ബിഎംടിസി അറിയിച്ചു. ഈ വ‍ർഷം ഏപ്രിൽ വരെ 2578 പേർ ബസിൽ യാത്ര നടത്തിയത്. കെംപഗൗഡ ബസ് സ്റ്റേഷനിൽനിന്ന് സർവീസ് ആരംഭിക്കുന്ന ബസ്, രാജാജി നഗർ ഇസ്കോൺ ക്ഷേത്രം, വിധാൻ സൗധ, ടിപ്പു പാലസ്, ഗവിഗംഗാധരേശ്വര ക്ഷേത്രം, ബുൾ ടെംപിൾ, ദൊഡ്ഡ ഗണപതി ക്ഷേത്രം, ക‍ർണാടക സിൽക്ക് എംപോറിയം, എംജി റോഡ്, ആൾസൂർ തടാകം, കബ്ബൺ പാർ‌ക്ക്, എം വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, സർക്കാർ മ്യൂസിയം, കർണാടക ചിത്രകലാ പരിഷത്ത് എന്നിവിടങ്ങളിലൂടെയാണ് യാത്ര നടത്തുന്നത്.

2021 മുതൽ 2024 വരെയുള്ള വരുമാനത്തിൽനിന്ന് 72.59 ലക്ഷം രൂപ ചെലവിട്ട് ബിഎംടിസി സ്വന്തമാക്കിയ വോൾവോ ബസ് ആണ് ദ‍ർശിനി സർവീസിന് നിലവിൽ ഉപയോഗിക്കുന്നത്. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ 17,800 പേർ ദ‍ർശിനി സർവീസ് ഉപയോഗിച്ചിട്ടുണ്ട്. 2021ൽ 685 പേർ ബസിൽ യാത്ര ചെയ്തു.

2022ൽ യാത്രക്കാരുടെ എണ്ണം 6400ലേക്ക് ഉയ‍ർന്നു. ഇതുവഴി 26.27 ലക്ഷം രൂപയാണ് ബിഎംടിസിക്ക് വരുമാനം ലഭിച്ചത്. 400 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 300 രൂപയാണ് നിരക്ക്. സർവീസ് ചാർജായി 15 രൂപ കൂടി ടിക്കറ്റിൽ ചുമത്തുന്നുണ്ട്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ്...

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍...

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: പാല്‍വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍...

ബിലാസ്പൂരില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച്‌ അപകടം; അഞ്ച് മരണം

റായ്പൂര്‍:ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അഞ്ച് പേര്‍...

സന്തോഷവാർത്ത; ബുക്ക് ചെയ്ത വിമാന ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം, പുതിയ നിർദ്ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ്...

Topics

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ്...

നമ്മ മെട്രോ പിങ്ക് ലൈന്‍; ആദ്യഘട്ട ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ

ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ...

വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ; മജസ്റ്റിക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെടും

ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ കാരണം മജസ്റ്റിക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതം...

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ...

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍...

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ...

Related News

Popular Categories

You cannot copy content of this page