ബെംഗളൂരു: സംസ്ഥാനത്ത് ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത വായ്പകൾ തിരിച്ചടക്കേണ്ടതില്ലെന്ന് കർണാടക സർക്കാർ. രണ്ട് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച കർണാടക മൈക്രോ ഫിനാൻസ് ഓർഡിനൻസിന്റെ ഉത്തരവ് പുറപ്പെടുവിക്കും.
രജിസ്റ്റർ ചെയ്യാത്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങി ബാധ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ, വ്യക്തികൾ, ചെറുകിട കർഷകർ തുടങ്ങിയവർക്ക് ആശ്വാസമേകാനാണ് പുതിയ നടപടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ലൈസൻസ് ഇല്ലാത്തതും രജിസ്റ്റർ ചെയ്യാത്തുമായ മൈക്രോ ഫിനാൻസിൽ നിന്ന് കടം വാങ്ങുന്നയാളുടെ പലിശ അടക്കമുള്ള എല്ലാ വായ്പകളും പൂർണമായി ഒഴിവാക്കിയതായി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട ഇത്തരം കേസുകൾ സിവിൽ കോടതികൾ സ്വീകരിക്കില്ല. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളുടെയും നടപടികൾ അവസാനിപ്പിക്കുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കി.
പുതിയ ഡ്രാഫ്റ്റ് പ്രകാരം നിയമം പ്രാബല്യത്തിൽ വന്ന ശേഷം 30 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം. പ്രവർത്തനങ്ങൾ, ലോൺ റിക്കവറി, പലിശ എന്നിവയെ കുറിച്ചും വ്യക്തത വരുത്തണം. രജിസ്റ്റർ പുതുക്കേണ്ടവർ 60 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
#Karnataka‘s draft Ordinance on microfinance institutions states that “every loan, including the amount of interest, if any, payable by the borrower to MFIs which are unlicensed and unregistered shall be deemed to be wholly discharged”.
✍️@NageshPrabhu19https://t.co/4AUopIUwlR
— The Hindu-Bengaluru (@THBengaluru) February 3, 2025
TAGS: BENGALURU | MICROFINANCE
SUMMARY: Govt strictens curbs against micro finance firms in state