Tuesday, September 23, 2025
25.6 C
Bengaluru

റൈഡ് റദ്ദാക്കിയ യാത്രക്കാരിയെ മർദിച്ച സംഭവം; ഓട്ടോ ഡ്രൈവർക്ക് നാല് ദിവസം ജയിൽവാസം

ബെംഗളൂരു: റൈഡ് റദ്ദാക്കിയതിന് കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് നാല് ദിവസത്തേക്ക് ജയിൽശിക്ഷ വിധിച്ച് ബെംഗളൂരു കോടതി. ഡ്രൈവർ ആർ. മുത്തുരാജിനാണ് ശിക്ഷ ലഭിച്ചത്. ജാമ്യം ലഭിക്കുന്നതിന് വേണ്ട നിയമ ചെലവുകൾക്കായി ഇയാൾക്ക് 30,000 രൂപയെങ്കിലും മുടക്കേണ്ടി വരും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുത്തുരാജ് പെൺകുട്ടിയെ അസഭ്യം പറയുന്നതിന്റെ വീഡിയോ ക്ലിപ്പ് പുറത്ത് വന്നത്. പെൺകുട്ടിയെ അടിക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കെതിരെ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. വിഷയം കോടതിയുടെ മുന്നിലെത്തിയതിനാൽ സ്‌റ്റേഷൻ ജാമ്യം നേടാനും മുത്തുരാജിന് കഴിഞ്ഞില്ല.

മുത്തുരാജിന്റേത് ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവർത്തിയാണെന്ന് സിറ്റി പോലീസ് വ്യക്തമാക്കി. പട്ടാപ്പകലാണ് ഇയാൾ പെൺകുട്ടിയെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തത്. ഒരു റൈഡ് റദ്ദാക്കിയതിന്റെ പേരിൽ ഇത്തരമൊരു പെരുമാറ്റം ഉണ്ടായത് അംഗീകരിക്കാനാകില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം അയാൾ മനസിലാക്കണം. അതുകൊണ്ടാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിയും ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു.

നാല് ദിവസത്തെ കസ്റ്റഡിയിലാണ് ഇയാളെ വിട്ടത്. ജാമ്യം ലഭിക്കണമെങ്കിൽ അഭിഭാഷകനെ വയ്‌ക്കുകയും, ഫീസ് അടയ്‌ക്കുകയും വേണം. ഇതിന് കുറഞ്ഞത് 30,000 രൂപയോ അല്ലെങ്കിൽ അതിൽ കൂടുതലോ ചെലവാകും. ജാമ്യം കിട്ടണമെങ്കിൽ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ജാമ്യം കിട്ടിയാലും പേപ്പർ വർക്ക് പൂർത്തിയാക്കി പുറത്തിറങ്ങണമെങ്കിൽ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും പോലീസ് വ്യക്തമാക്കി.

TAGS: BENGALURU | AUTO DRIVER | HARASSMENT
SUMMARY: Auto driver who slapped women gets four days jail term

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന്...

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു....

അമീബിക് മസ്തിഷ്കജ്വരം; നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ...

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81)...

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി...

Topics

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

Related News

Popular Categories

You cannot copy content of this page