ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ 17ന് നടന്ന ആക്രമണത്തിൽ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടെങ്കിലും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമീനിയുടെ മുഖ്യ സൈനിക ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു ശാദ്മാനി. കമാൻഡറായിരുന്ന അലി റാഷിദ് ഇസ്രയേൽ ആക്രമണത്തിൽ കൊലപ്പെട്ടതോടെ ജൂൺ 13നാണ് ശാദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്.
ജൂൺ 13 മുതൽ 25 വരെ ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ 627 പേർ കൊലപ്പെട്ടെന്നാണ് കണക്ക്. 4870 പേർക്ക് പരുക്കേറ്റു.
SUMMARY: Iranian military chief Shadmani dies of wounds from Israeli strikes