മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടൻ്റെ മാസപ്പടി ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയ്ക്കും മകള്‍ക്കു സി.എം.ആര്‍.എല്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും നോട്ടീസയച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് പിന്നാലെ താൻ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുമെന്ന് മാത്യു കുഴല്‍നാടൻ വ്യക്തമാക്കിയിരുന്നു.
മാത്യു കുഴല്‍നാടൻ എം.എല്‍.എ സമര്‍പ്പിച്ച ഹരജി തള്ളാൻ തിരുവനന്തപുരം വിജിലൻസ് കോടതി ചൂണ്ടിക്കാണിച്ചത് പ്രധാനമായും ആറുകാരണങ്ങളായിരുന്നു. രേഖകള്‍ ഹാജരാക്കുന്നതില്‍ കുഴല്‍നാടൻ പരാജയപ്പെട്ടെന്നും തെളിവിന് പകരം ആരോപണങ്ങള്‍ മാത്രമാണ് അവതരിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
TAGS : MATHEW KUZALNADAN | HIGH COURT
SUMMARY : Masapadi case: Mathew Kuzhalnadan’s petition will be considered again by the High Court today